നടന്‍ ഷെയിന്‍ നിഗവുമായുള്ള പ്രശ്നത്തില്‍ ഇനി ചര്‍ച്ചയ്ക്കില്ലെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് എം.രഞ്ജിത്. നിര്‍മാതാക്കളെ മനോരോഗികള്‍ എന്നു വിളിച്ചയാളുമായി ചര്‍ച്ച നടത്താനാകില്ലെന്നും ചര്‍ച്ച അവസാനിപ്പിച്ചത് നിരവധി ശ്രമങ്ങള്‍ക്കുശേഷമാണെന്നും രഞ്ജിത് പറഞ്ഞു.ഷെയിന്‍ നിഗം വിവാദം പരിഹരിക്കുന്നതിനുള്ള ചര്‍ച്ചകളില്‍ നിന്ന് താരസംഘടനയായ അമ്മയും ഫെഫ്കയും പിന്മാറിയിരുന്നു. നിര്‍മാതാക്കളെ ഷെയിന്‍ മനോരോഗികളെന്ന് വിളിക്കുകയും സര്‍ക്കാര്‍ തലത്തില്‍ തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചുവെന്നും സംഘടനകള്‍ ആരോപിച്ചു.
അതേസമയം ഷെയിന്റെ പ്രശ്‌നത്തെ ഈഗോ പ്രശ്‌നമായി ആരും കാണരുതെന്നും മന്ത്രി പറഞ്ഞു.ഷെയ്‌നിന് ഉറക്കക്കുറവും വ്യായാമക്കുറവും ഉണ്ടെന്ന് സംശയിക്കുന്നതായി മന്ത്രി പറഞ്ഞു. ഉറക്കക്കുറവും വ്യായാമക്കുറവും കലാകാരന്മാരുടെ തലച്ചോറിനെ ബാധിക്കും. അപ്പോള്‍ അത് അഭിനയത്തെ ബാധിക്കും. കരാര്‍ ഒപ്പിടുമ്ബോള്‍ ഇതെല്ലാം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു