കേരള സഭാപ്രതിഭകൾ-80
ഡോ. എ.ററി. ദേവസ്യാ
പ്രമുഖ വിദ്യാഭ്യാസപ്രവർത്തകൻ, കറയറ്റ ദേശീ യവാദി, നലം തികഞ്ഞ ഗാന്‌ധിയൻ, ആദർശനിഷ്‌ഠനായ രാഷ്ട്രീയ നേതാവ്, ഗ്രന്ഥകാരൻ, സമർത്ഥനായ സംഘാടകൻ എന്നി നിലകളിൽ അറിയപ്പെടുന്ന ഡോ. എ.റ്റി. ദേവസ്യാ മീനച്ചിൽ താലൂക്കിൽ അന്ത്യാളം ഗ്രാമത്തിൽ പുരാതനവും പ്രസിദ്ധവുമായ അറയ്ക്കൽ കുടുംബത്തിൽ തൊമ്മൻ മറിയം ദമ്പതികളുടെ അഞ്ചാമത്തെ സന്താന മായി 1928 മാർച്ച് 20 ന് ജനിച്ചു.
അന്ത്യാളം, കരൂർ, കടനാട്, രാമപുരം എന്നിവിടങ്ങളിലായിരുന്നു സ്കൂൾ വിദ്യാഭ്യാസം. പ്രയത്നപ്രിയരും നീതിസാരം ഹൃദിസ്ഥമാക്കിയ വരുമായ മാതാപിതാക്കളും സ്റ്റേറ് കോൺഗ്രസ്സ് പ്രവർത്തകനും ആനുകാ ലിക പ്രസിദ്ധീകരണങ്ങൾ ധാരാളം വാങ്ങിവായിച്ചിരുന്ന സഹോദരന്മാരും ദേവസ്യായുടെ പിൽക്കാലവളർച്ചയിൽ നിർണ്ണായകമായ സ്വാധീനം ചെലു ത്തുകയുണ്ടായി. വിദ്യാർത്ഥിജീവിതകാലത്തുതന്നെ വിദ്യാർത്ഥി പ്രസ്ഥാ നത്തിൽക്കൂടി ദേശീയവാദിയായും സ്വാതന്ത്ര്യസമരനായകനായും ദേവസ്യാ അറിയപ്പെട്ടു. പ്രസംഗ ഉപന്യാസമത്സരങ്ങളിൽ പങ്കെടുത്ത് വിജയം നേടിയ അദ്ദേഹം സ്‌കൂൾ നാടകങ്ങളിൽ അഭിനയിച്ചും വിദ്യാർത്ഥികളുടെ ആരാധനാപാത്രമായി മാറി. സ്വാതന്ത്ര്യസമരകാലത്ത് പഠിപ്പ് മുടക്ക് നടത്തിയതിന്റെ പേരിൽ കടനാട് സ്‌കൂളിൽ നിന്നും സസ്പെന്റ് ചെയ്യപ്പെട്ടു.
ഈശോ സഭാവൈദികരുടെ നേതൃത്വത്തിലുള്ള തൃശ്ശിനാപ്പള്ളി കോളേജിലും മദ്രാസ് ലയോളാ കോളേജിലുമായിരുന്നു ദേവസ്യായുടെ കോളേജു വിദ്യാഭ്യാസം. എം.എ. ബിരുദം നേടിയ ദേവസ്യാ രണ്ടിടത്തും ഐഛിക വിഷയമായി എടുത്തത് ധനതത്വശാസ്ത്രവും സബ്‌സിഡിയറി പൊളിറ്റിക്സും ആയിരുന്നു. കോളേജ് വിദ്യാഭ്യാസകാലത്ത് പഠനത്തിലും അഭിനയകലയിലും ലേഖനസൃഷ്‌ടിയിലും പ്രസംഗ-ഉപന്യാസമത്സരങ്ങളിലും മികവു കാട്ടാൻ ദേവസ്യായ്ക്കു സാധിച്ചു. അതേസമയം കോളേജ ധികൃതരുടെ എതിർപ്പുകൾക്കും കാരണമുണ്ടായി. വിപ്ലവഗ്രന്ഥങ്ങളുടെ വായ നയും വിദ്യാർത്ഥി കോൺഗ്രസ്സിനോടുള്ള ആഭിമുഖ്യവും ഖദർവേഷ ത്തോടുള്ള പ്രതിപത്തിയും നേതാജി സുഭാഷ്‌ചന്ദ്രബോസിന്റെ ഇന്ത്യൻ നാഷ ണൽ ആർമി ഓഫീസർമാരെ ശിക്ഷിക്കാനുള്ള ബ്രിട്ടീഷ് ഗവൺമെന്റിന്റെ നീക്കത്തോടുളള പരസ്യമായ എതിർപ്പും നാഷണൽ കോളേജിൽ പ്രസം ഗിക്കാനെത്തിയ ദിവാൻ സർ.സി.പി.ക്കെതിരെയുള്ള പ്രതിഷേധ പ്രകടന ത്തിലെ പങ്കും വിദേശികളായ കോളേജ് അധികൃതരിൽ ചിലരുടെ നോട്ടപ്പുള്ളികളിൽ ഒരാളായി അദ്ദേഹത്തെ മാറ്റി. ബന്‌ധുവായ ഒരു ഈശോ സഭാ വൈദികന്റെ ഇടപെടൽകൊണ്ട് മാത്രമാണ് കോളേജുപഠനം പൂർത്തിയാക്കാൻ സാധിച്ചത്. സംഘർഷനിർഭരമായ സാഹചര്യത്തിൽ നടന്ന പരീക്ഷയിലും ഉന്നതവിജയം നേടി. സ്റ്റുവാർട്ട് പ്രൈസ് നേടാൻ അദ്ദേഹത്തിനു സാധിച്ചു. അവധിക്കാലത്ത് നാട്ടിൽ വരുമ്പോൾ മീനച്ചിൽ താലൂക്കിലെ സ്റ്റേറ് കോൺഗ്രസ്സ് നേതാക്കളുമായി ബന്‌ധപ്പെടുകയും സർ. സി.പി. ക്കെതിരെയുള്ള സമരം ശക്തിപ്പെടുത്തുന്നതിനെപ്പറ്റി ചർച്ച ചെയ്യുകയും പ്രതിഷേധയോഗങ്ങളിൽ പ്രസംഗിക്കുകയും ചെയ്‌തിരുന്നു. സർ. സി.പി. തിരുവിതാംകൂർവിട്ടതിനുശേഷമാണ് ലയോളാ കോളേജിൽ ചേരുന്നത്. കോളേജിൽ നടന്ന രണ്ടു നാടകങ്ങളിൽ നായകനായി അഭിനയിച്ചു. ആ അഭിനയപാടവത്തെ പ്രകീർത്തിച്ചുകൊണ്ട് മാത്യഭൂമി എഴുതി “ദേവസ്യാ ഒരൊന്നാന്തരം നടനാണ്. ശോകരംഗങ്ങൾ അഭിനയിച്ചൊപ്പിക്കുവാനുള്ള അദ്ദേഹത്തിന്റെ കഴിവ് അത്ഭുതാവഹമാണ്” സിനിമയിൽ അഭിനയിക്കാ നുള്ള ക്ഷണം കിട്ടിയെങ്കിലും അത് പല കാരണങ്ങളാൽ നിരസിച്ചു. എം.എ. പാസ്സായി നാട്ടിൽ വന്ന ദേവസ്യാ 1952 തേവരകോളേജിൽ ലക്‌ചററായി ജോലിയിൽ പ്രവേശിച്ചു. സമർത്ഥനായ അദ്ധ്യാപകൻ എന്ന പേര് സമ്പാദിച്ച അദ്ദേഹം എറണാകുളം കോൺഗ്രസ്സ് കമ്മറ്റിയിലും കോൺഗ്രസ്സ് തെരഞ്ഞെടുപ്പ് കമ്മിററിയിലും അംഗമായി. അദ്ദേഹത്തിൻ്റെ ഉജ്ജ്വലപ്രഭാ ഷണങ്ങൾ എറണാകുളം രാജേന്ദ്ര മൈതാനിയിലും കോട്ടയം തിരുനക്കര മൈതാനിയിലും പലപ്പോഴും നടന്നു. തേവരകോളേജിൽ പഠിപ്പിക്കുമ്പോൾ സി.ഐ.ഡി ഇൻസ്പെക്‌ടറായി (കേന്ദ്രഗവൺമെൻ്റിന്റെ) സെലക്ഷൻ കിട്ടിയെങ്കിലും മാതാപിതാക്കളുടെ എതിർപ്പുകാരണം ഉപേക്ഷിച്ചു. 1953 ൽ പാലാ സെന്റ് തോമസ് കോളേജിൽ ദേവസ്യാ അദ്ധ്യാപകനായി. ഏറെ താമസിയാതെ എ.കെ.സി.സി. വർക്കിംഗ്‌കമ്മറ്റിയിലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ പോഷകസംഘടനയായ കിസാൻകോൺഗ്രസ്സിന്റെ സ്റ്റേററ് എക്സിക്യൂട്ടീവിലും അംഗമായി. വിമോചനസമരത്തിന് സുധീരമായ നേതൃത്വം നൽകിയ ദേവസ്യ സ്വയം അറസ്റ്റുവരിച്ച് രണ്ടാഴ്ച്‌ചക്കാലം ജയിൽ ശിക്ഷ അനുഭവിച്ചു. 1959 ൽ നടന്ന വാശിയേറിയ തിരഞ്ഞെടുപ്പിൽ കെ.പി.സി.സി.യിലേക്ക് വിജയിച്ചു. 1961 ൽ ഏററവും കൂടുതൽ വോട്ടുനേടി കെ.പി.സി.സി.യിലേക്ക് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.
വിമോചനസമരത്തിനു ശേഷം നടന്ന തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ പരഗണിക്കപ്പെട്ടെങ്കിലും മുൻനിയമ സഭാംഗങ്ങൾക്കെല്ലാം മത്സരിക്കാൻ അവസരം കൊടുക്കണമെന്ന കോൺ ഗ്രസ്സ് ഹൈക്കമാന്റ് നിർദ്ദേശം ദേവസ്യായുടെ സ്ഥാനാർത്ഥിത്വം നഷ്ടപ്പെ ടുന്നതിന് കാരണമായി. രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളിൽ നിറഞ്ഞുനിന്ന ദേവസ്യാ അമേരിക്കയിലേക്ക് ഉപരിപഠനത്തിന് പോകുകയാണ് പിന്നീട് ചെയ്തത്. അമേരിക്കൻ ഫെല്ലോഷിപ്പും കേരള യൂണിവേഴ്സിറ്റി സ്കോളർഷിപ്പും ലഭിച്ചു. അമേരിക്കയ്ക്ക് പോകുവാൻ ദേവസ്യായെ പ്രേരിപ്പിച്ചത് ഇതൊന്നുമായിരുന്നില്ല, രാഷ്ട്രീയരംഗത്തെ കുതികാൽവെട്ടും രാഷ്ട്രീയ ക്കാരുടെ സ്വാർത്ഥതയും കാപട്യവും വഞ്ചനയും അദ്ദേഹത്തെ അസ്വസ്ഥനാ ക്കിയതുകൊണ്ടാണ്.
നാലുവർഷംകൊണ്ട് ദേവസ്യാ എം.എ., പി.എച്ച്.ഡി. ബിരുദങ്ങൾ നേടി. തുടർന്ന് ബല്ലാർമിൻ യൂണിവേഴ്‌സിററിയിൽ അസി. പ്രൊഫസറും പ്രൊഫസറുമായി. അമേരിക്കൻ സെനറ്റംഗം മിച്ച് മക്കോണൽ, കോൺഗ്രസ്സ് അംഗം റോൺ മസോളി തുടങ്ങിയ പ്രസിദ്ധ രാഷ്ട്രീയ നേതാക്കളായിരുന്നു അദ്ദേഹത്തിന്റെ സഹപ്രവർത്തകർ.
കാൽനൂററാണ്ടുകാലം അമേരിക്കൻ സാമൂഹ്യജീവിതത്തിൽ നിറ ഞ്ഞുനിന്ന ദേവസ്യാ അക്കാഡമിക് രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ചു. മിക്ക പത്രങ്ങളിലും ലേഖനങ്ങൾ എഴുതി. സെമിനാറുകളിൽ സ്ഥിരം പ്രബന്ധധാ വതാരകനായി. ഗ്രന്ഥനിരൂപണസമിതികളിൽ നോമിനേററ് ചെയ്യപ്പെട്ടു. ഹൂ ഈസ് ഹൂ ഇൻ അമേരിക്കൻ എഡ്യൂക്കേഷൻ (who is who in American educa tion) ഡിക്ഷ്‌ണറി ഓഫ് അമേരിക്കൻ സ്കോളേഴ്‌സ് എന്നി സുപ്രധാന ഡയറക്ടറികളിൽ പേരു ചേർക്കത്തക്കവിധം കീർത്തിനേടി. അമേരിക്കയും റുമേനിയയും, ഇന്ത്യയും സോവിയറ്റ് യൂണിയനും എന്നീ ഗ്രന്ഥങ്ങൾ തയ്യാറാക്കി. വിൽസൺ വിയാറ്റ് അവാർഡുകൾ ഉൾപ്പെടെ നിരവധി അവാർഡുകൾക്കർഹനായി. അങ്ങനെയിരിക്കെയാണ് കേരള ഗവൺമെന്റ്റ് അദ്ദേഹത്തെ എം.ജി. യൂണിവേഴ്‌സിററിയുടെ സ്ഥാപക വൈസ്‌ചാൻസലർ പദവി ഏറെറടുക്കാൻ ക്ഷണിച്ചത്. ചുരുങ്ങിയ സമയത്തിനുള്ളിൽ യൂണിവേഴ്‌സിറ്റിയെ ഇല്ലായ്‌മയിൽ നിന്നും പടുത്തുയർത്തി. കേരളത്തിൽ കമ്പ്യൂട്ടർ യുഗത്തിന് തുടക്കമിട്ടത് മഹാത്മാഗാന്‌ധിയൂണിവേഴ്‌സിറ്റിയിൽ കമ്പ്യൂട്ടറൈസേഷൻ ഏർപ്പെടുത്തിയ ഡോ. ദേവസ്യായാണെന്ന് പറയാം. മുഖ്യമന്ത്രി കരുണാകരനും അന്നത്തെ വിദ്യാഭ്യാസമന്ത്രി ററി.എം. ജേക്കബ്ബും, ഡോ. ദേവസ്യായുടെ എം.ജി. യൂണിവേഴ്‌സിറ്റിയിലെ പ്രവർത്ത നങ്ങളെ മുക്തകണ്ഠം പ്രശംസിക്കുകയുണ്ടായി. ഒരു ടേം കൂടി വൈസ് ചാൻസലർ പദവിയിലിരിക്കാൻ സർക്കാർ ആവശ്യപ്പെട്ടെങ്കിലും ബല്ലാർമിൻ യൂണിവേഴ്‌സിററി അനുവദിച്ച അവധി അവസാനിച്ചതുകൊണ്ട് അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്കിൻ്റെ തറക്കല്ലിട്ട ദിവസം കൊച്ചിയിൽ നിന്നും അമേരിക്കയിലേക്കു മടങ്ങി. നാലുവർഷം കൂടി അവിടെ സേവനം അനുഷ്‌ഠിച്ചതിനുശേഷം 1991 ൽ കേരളത്തിൽ തിരിച്ചെത്തി. ഇപ്പോഴും ആണ്ടിലൊരിക്കൽ അമേരിക്ക സന്ദർശിക്കുന്ന ഡോ. ദേവസ്യാ വിവിധ യൂണിവേഴ്‌സിറ്റികളിൽ വിസിറ്റിംഗ് പ്രൊഫസ്സറാണ്. കേരളത്തിൽ തിരിച്ചെത്തിയ ദേവസ്യാസാറിനെ ഇടതുപക്ഷം സ്ഥാനാർത്ഥിത്വം നൽകി തിരഞ്ഞെടുപ്പിൽ മത്സരിപ്പിക്കുവാൻ ക്ഷണിച്ചു. അത് അദ്ദേഹം വേണ്ടെന്ന് വച്ചു. വി.സി. സ്ഥാനത്തുനിന്ന് വിരമിച്ചപ്പോൾ മുഖ്യമന്ത്രി കെ.കരുണാകരൻഅദ്ദേഹത്തെ കോൺഗ്രസ്സ് പദവിയിലേക്ക് ക്ഷണിക്കുകയുണ്ടായി.
പാലായിൽ താമസമാക്കിയ ഡോക്‌ടർ ദേവസ്യാ രാഷ്ട്രീയപ്രവർ ത്തനം ഒഴികെയുള്ള എല്ലാ പൊതുപ്രവർത്തനങ്ങളിലും പങ്കെടുക്കുന്നു. വിശുദ്ധസാത്താൻ നാട്ടിൽ എത്തിയശേഷം രചിച്ച ഗ്രന്ഥമാണ്. നിരവധി പ്രസിദ്ധീകരണങ്ങളിൽ ലേഖനങ്ങൾ എഴുതിക്കൊണ്ടിരിക്കുന്ന അദ്ദേഹം മററു രണ്ടുഗ്രന്ഥങ്ങളുടെ പണിപ്പുരയിലാണ്. കേരളാകാത്തലിക്രസ്റ്റ് ഡയറക്ടർ ബോർഡ് അംഗം, എ.കെ.സി.സി. അഡ്വൈസറിബോർഡ് അംഗം, ലാൽബഹദൂർ ശാസ്ത്രി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് ടെക്നോളജി ഭരണസമിതിയംഗം, എം.ജി. യൂണിവേഴ്‌സിറ്റി ഗ്രാമസ്വരാജ് എക്‌സ്‌ടൻഷൻ പ്രോജക്‌ട് ഡയറക്‌ടർ, ആർ.വി.തോമസ് ഫൗണ്ടഷൻ ചെയർമാൻ, ഗാന്ധിപീസ് ഫൗണ്ടേഷൻ (കോട്ടയം) ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. വാഴക്കുളം വിശ്വജ്യോതി കോളേജ് ഓഫ് എൻജിനീ യറിംഗിന്റെയും മറുപല ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും ഉപദേശ കസമിതിയംഗവും പാലാ സെൻ്റ് തോമസ് കോളേജ് മാനേജിംഗ് കമ്മററി മെമ്പറുമാണ്. പാലാ രൂപതാ പാസ്റ്ററൽ കൗൺസിൽ ചെയർമാൻ, സീറോ- മലബാർ എപ്പാർക്കിയൽ അസംബ്ലിമെമ്പർ, എഡ്യൂക്കേഷൻ കൗൺസിൽ മെമ്പർ എന്നീ പദവികളും വഹിക്കുന്നു. ഭാര്യമറിയക്കുട്ടി പാലാ കൂട്ടിയാനി
കുടുംബാംഗവും ബിരുദാനന്തരബിരുദധാരണിയുമാണ്.