*മന്ത്രിമാരായി ചുമതലയേറ്റ് കെ ബി ഗണേഷ് കുമാറും രാമചന്ദ്രൻ കടന്നപ്പള്ളിയും.* രാജ്ഭവനിലെ പ്രത്യേക വേദിയിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് ഇരുവർക്കും സത്യവാചകം ചൊല്ലിക്കൊടുത്തത്. ആന്റണി രാജുവും അഹമ്മദ് ദേവർകോവിലും സ്ഥാനം ഒഴിഞ്ഞതിനെ തുടർന്നാണ് ഇരുവരും മന്ത്രിമാരായി ചുമതലയേറ്റത്.
*ഗണേഷ് കുമാര്‍ ഗതാഗതവകുപ്പുതന്നെ കൈകാര്യം ചെയ്യും.* രജിസ്‌ട്രേഷന്‍-പുരാവസ്തു വകുപ്പാണ് കടന്നപ്പള്ളി രാമചന്ദ്രന്. അതേസമയം, തുറമുഖ വകുപ്പ് സിപിഎം ഏറ്റെടുത്തു. സാംസ്‌കാരിക വകുപ്പ് മന്ത്രി വി.എന്‍ വാസവനാണ് തുറമുഖ വകുപ്പിന്റെ ചുമതല.
*കാറ്റിന്റെ സ്വാധീ നത്തിൽ ഡിസംബർ 29 മുതൽ ജനുവരി രണ്ടു വരെ കേരളത്തിൽ മിതമായ/ ഇടത്തരം മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.* കേരള തീരത്തും തെക്കൻ തമിഴ്‌നാട് തീര ത്തും 30-12-2023 (നാളെ) രാത്രി 11.30 വരെ ഒ ന്നു മുതൽ ഒന്നര മീറ്റർ വരെ ഉയർന്ന തിരമാ ലയ്ക്കും കടലാക്രമണത്തിനും സാധ്യതയു ണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷ ണ കേന്ദ്രം (INCOIS) അറിയിച്ചു.
*പുതുവത്സരാഘോഷത്തിന്റെ ഭാഗ മായി വെളി മൈതാനത്ത് സജ്ജമാക്കിയ ക്രിസ്മസ് പാപ്പാഞ്ഞിയെ പൊളിച്ച് നീക്കാൻ ഉ ത്തരവിറക്കി ഫോർട്ട് കൊച്ചി ആർഡിഒ.*
സുരക്ഷാ മുൻകരുതലുകൾ ഒരുക്കുന്നതിനു ള്ള ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് തീ രുമാനം. കൊച്ചി കാർണിവലുമായി ബന്ധ പ്പെട്ട് പരേഡ് ഗ്രൗണ്ടിൽ ക്രിസ്‌മസ് പാപ്പാ ഞ്ഞിയുടെ രൂപം കത്തിക്കുന്നുണ്ടെന്നും ആർ ഡിഒ അറിയിച്ചു
*മൂന്നാറില്‍ വിനോദസഞ്ചാരികളുടെ തിരക്കേറി.* അവധി ആഘോഷിക്കുന്നതിനായി ദിവസേന ആയിരങ്ങളാണ് ഇപ്പോള്‍ മൂന്നാറിലെത്തുന്നത്..അതിശൈത്യത്തിലേക്ക് നീങ്ങുന്നതോടെ മൂന്നാര്‍ മേഖലയില്‍ കൂടുതല്‍ വിദേശസഞ്ചാരികള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
*തൃശൂര്‍ പൂരം എക്‌സിബിഷന്‍ തറവാടക പ്രശ്‌നത്തിന് താല്‍കാലിക പരിഹാരം.* 2023-ലെ അതേ തറവാടക വാങ്ങി തല്‍സ്ഥിതി തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചതോടെയാണ് പ്രതിസന്ധി ഒഴിഞ്ഞത്. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് മുഖ്യമന്ത്രി തീരുമാനം അറിയിച്ചത്.
*ചെറുകിട സമ്പാദ്യപദ്ധതികളുടെ പലിശനിരക്ക് വർധിച്ചതോടെ സുകന്യ സമൃദ്ധി യോജനയുടെ പലിശനിരക്കും വർധിച്ചതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു.* 8.2 ശതമാനമാണ് സുകന്യ സമൃദ്ധി യോജനയുടെ പലിശനിരക്ക്.
*നിയമസഭ പാസാക്കിയ ബില്ലുകളിൽ ഗവർണർ സ്വീകരിക്കേണ്ട നടപടികൾ വിശദമാക്കുന്ന മാർഗരേഖയും ബില്ലുകളിലെ തീർപ്പിനു സമയപരിധിയും ആവശ്യപ്പെട്ടു കേരളം സുപ്രീം കോടതിയെ സമീപിച്ചു.* ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ അനുമതിതേടി നൽകിയ 8 ബില്ലുകൾ തീർപ്പാക്കാൻ വൈകിപ്പിച്ചതിന് എതിരായ ഹർജി നിലനിൽക്കെയാണു വിഷയത്തിലെ പൊതുനിയമപ്രശ്നങ്ങളിൽ കേരളം മാർഗരേഖ ആവശ്യപ്പെട്ടത്.
രാഷ്ട്രീയ– ട്രേഡ് യൂണിയൻ നേതാക്കൾക്കും ഉദ്യോഗസ്ഥ മേധാവികൾക്കും 135 കോടി രൂപ നിയമവിരുദ്ധമായി കൈമാറിയെന്ന ആദായനികുതി വകുപ്പ് ഇന്ററിം സെറ്റിൽമെന്റ് ബോർഡിന്റെ (ഐഎസ്ബി) കണ്ടെത്തലിനെത്തുടർന്നു കൊച്ചിൻ മിനറൽ ആൻഡ് റൂട്ടൈൽ ലിമിറ്റഡിനും (സിഎംആർഎൽ) കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡവലപ്മെന്റ് കോർപറേഷനും (കെഎസ്ഐഡിസി) കേന്ദ്ര കോർപറേറ്റ് അഫയേഴ്സ് മന്ത്രാലയം കാരണം കാണിക്കൽ നോട്ടിസ് അയച്ചു.
*വടക്കുകിഴക്കൻ മേഖലയിൽ സമാധാനത്തിന്റെ തിരിതെളിച്ച് പുതിയ ത്രികക്ഷി കരാർ യാഥാർഥ്യമായി.* കേന്ദ്ര സർക്കാർ, അസം സർക്കാർ, യുണൈറ്റഡ് ലിബറേഷൻ ഫ്രണ്ട് ഓഫ് അസം (ഉൾഫ) എന്നിവരാണ് കരാറിൽ പങ്കാളികളായത്. ഇതോടെ വടക്കു കിഴക്കൻ മേഖലയിൽ പതിറ്റാണ്ടുകളായി അശാന്തി വിതച്ചിരുന്ന വിമത സംഘം സമാധാനത്തിന്റെ വഴിയിലേക്കു ചുവടുമാറ്റി. അതേസമയം, പരേഷ് ബറുവയുടെ നേതൃത്വത്തിലുള്ള ഉൾഫ (സ്വതന്ത്ര) വിഭാഗം ചർച്ചകൾക്ക് എതിരാണ്
*വിജയകാന്തിന് (71) വികാരനിർഭരമായ യാത്രയയപ്പ് നൽകി തമിഴ് മക്കൾ* ഡിഎംഡികെ സ്ഥാപക നേതാവും തമിഴ്നാട് മുൻ പ്രതിപക്ഷ നേതാവുമായ വിജയകാന്തിന്റെ മൃതദേഹം കോയമ്പേടുള്ള പാർട്ടി ആസ്ഥാനത്ത് സംസ്കരിച്ചു. വൈകിട്ട് ഏഴു മണിയോടെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
*രാമക്ഷേത്ര വിഷയത്തിൽ കോൺഗ്രസ് സ്വീകരിച്ച നിലപാടിൽ അഭിപ്രായം പറയാനില്ലെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി.* രാമക്ഷേത്ര ഉദ്ഘാടനവുമായി ബന്ധപ്പെട്ടുള്ള തീരുമാനം അവർ സ്വതന്ത്രമായി എടുത്തതാണെന്നും അദ്ദേഹം വ്യക്തമാക്കി. വിശ്വാസത്തിനോ ആരാധന സ്വാതന്ത്ര്യത്തിനോ ലീഗ് എതിരല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
*നിയുക്ത മന്ത്രി കെ ബി ഗണേഷ് കുമാറിന് സിനിമ വകുപ്പ് നല്‍കേണ്ടതില്ലെന്ന് സിപിഎം തീരുമാനം.* നിലവില്‍ ഗതാഗത വകുപ്പ് മാത്രം ഗണേഷിന് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്. സിനിമ വകുപ്പ് കൂടി ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നു. ഇന്നലെ നടന്ന ചർച്ചയിലാണ് സി.പി.എം ഇക്കാര്യം തീരുമാനിച്ചത്.
*കൊച്ചിയിലെ ന്യൂ ഇയർ ആഘോഷത്തിൽ പങ്കുചേരാൻ ഇക്കുറി മെട്രോയും.* ന്യൂ ഇയർ ആഘോഷത്തിന്റെ ഭാഗമായി സർവീസ് സമയം നീട്ടിയിരിക്കുകയാണ് കൊച്ചി മെട്രോ. ജനുവരി ഒന്നിന് പുലർച്ചെ ഒരു മണി വരെ മെട്രോ സർവീസ് ഉണ്ടായിരിക്കുന്നതാണ്. ഡിസംബർ 31ന് രാത്രി 20 മിനിറ്റ് ഇടവിട്ട് സർവീസ് നടത്താനാണ് തീരുമാനം. പുലർച്ചെ ഒരു മണിക്കാകും ആലുവ, എസ്.എൻ ജംഗ്ഷൻ എന്നീ സ്റ്റേഷനുകളിൽ നിന്നുള്ള അവസാന സർവീസ്.
*തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളും ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് (കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ) ജനുവരി ഒന്നു മുതൽ നിലവിൽ വരുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.* കെ-സ്മാർട്ട് സോഫ്റ്റ് വെയർ ആപ്ലിക്കേഷന്റെ ഔദ്യോഗിക ഉദ്ഘാടനം ജനുവരി ഒന്നിന് എറണാകുളം ഗോകുലം കൺവെൻഷൻ സെന്ററിൽ രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും
*മുഖ്യമന്ത്രിയും ഗവർണ്ണറും തമ്മിലുള്ള പോര് തുടരുകയാണ്.* കെ.ബി. ഗണേഷ് കുമാറിന്‍റെയും കടന്നപ്പള്ളി രാമചന്ദ്രന്‍റെയും സത്യപ്രതിജ്ഞ ചടങ്ങിൽ ഇരുവരും പരസ്പരം നോക്കുക പോലും ചെയ്തില്ല. മുഖ്യമന്ത്രിയോട് ഗവർണ്ണർ മുഖം തിരിച്ചു.എന്നാൽ, രാജ്ഭവനിലെ ഗവർണ്ണറുടെ ചായ സൽക്കാരം മുഖ്യമന്ത്രി ബഹിഷ്ക്കരിച്ചു.
*കേരളത്തിന്റെ സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കുന്നതിനായി വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു.* പദ്ധതി ആരംഭിച്ച 2022 ഏപ്രിൽ ഒന്നു മുതൽ 2023 ഡിസംബർ 29 വരെ 2,01,518 സംരംഭങ്ങൾ സംസ്ഥാനത്ത് പുതുതായി ആരംഭിച്ചതായി വ്യവസായ മന്ത്രി പി രാജീവ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
*ചെങ്ങന്നൂരിൽ ക്ഷേത്ര ഉത്സവത്തിന് എത്തിച്ച ആന ചരിഞ്ഞു.* തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വെട്ടിക്കാട്ട് ചന്ദ്രശേഖരൻ എന്ന ആനയാണ് ചരിഞ്ഞത്. ആരോഗ്യപ്രശ്നങ്ങൾ മൂലം ഇന്നലെ മുതൽ എഴുന്നേൽക്കാൻ കഴിഞ്ഞിരുന്നില്ല. ആനയെ ക്രെയിൻ ഉപയോഗിച്ച് നീക്കാനും ശ്രമം നടന്നിരുന്നു.
*പാറക്കുളത്തില്‍ വീണ കാറിനുള്ളില്‍ മൃതദേഹം.* കോട്ടയം കാണക്കാരിയിലാണ് സംഭവം. കൊണ്ടുക്കാല സ്വദേശി ലിജീഷാണ് മരിച്ചത്.പ്രദേശവാസികളാണ് പാറക്കുളത്തില്‍ കാർ മുങ്ങിയ നിലയിൽ കണ്ടെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസിനെയും ഫയര്‍ഫോഴ്സിനെയും വിവരമറിയിക്കുകയായിരുന്നു. ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി കാര്‍ പുറത്തെടുത്തതോടെയാണ് മൃതദേഹം കണ്ടെത്തിയത്.
*മുളകുപൊടി വിതറി ബിവറേജസ് ഔട്ട്ലെറ്റിൽ മോഷണം.* 65,000 രൂപ വിലവരുന്ന മദ്യകുപ്പികളാണ് നഷ്ടപ്പെട്ടത്.തൃശൂർ എടമുട്ടം ഔട്ട്ലെറ്റിലാണ് സംഭവം. വെള്ളായാഴ്ച രാവിലെ മുഖമൂടി ധരിച്ചെത്തിയ യുവാക്കളുടെ സംഘമാണ് മോഷണം നടത്തിയത്. സംഭവത്തിൽ വലപ്പാട് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
*കൊച്ചിന്‍ കാര്‍ണിവലിന്റെ ഭാഗമായി കാപ്പിരി കൊട്ടക തിയേറ്റര്‍ അവതരിപ്പിക്കാനിരുന്ന ‘ഗവര്‍ണറും തൊപ്പിയും’ നാടകത്തിന് വിലക്ക്.* ഫോര്‍ട്ട് കൊച്ചി സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ് മീര കെ എസ് ആണ് നാടകത്തിന് വിലക്കേര്‍പ്പെടുത്തിയത്. ബിജെപി മട്ടാഞ്ചേരി മണ്ഡലം കമ്മറ്റി അംഗം ശിവകുമാര്‍ കമ്മത്ത് നല്‍കിയ പരാതിയിലാണ് നടപടി.
*കേന്ദ്ര സുരക്ഷാ ഏജൻസികളുടെ തലപ്പത്ത് പുതിയ മേധാവികളെ നിയോഗിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയം.* സിഐഎസ്എഫിനെ ഇനി ബിഹാർ സ്വദേശിയായ നിന സിംഗ് നയിക്കും. ഈ സ്ഥാനത്തേക്ക് എത്തുന്ന് ആദ്യ വനിതാ ഉദ്യോഗസ്ഥയാണ് നിന.1989 ബാച്ചില രാജസ്ഥാൻ കേഡറിലെ ഐപിഎസ് ഓഫീസറാണ് നിന സിംഗ്.
*കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഉത്തരേന്ത്യയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.* ഡൽഹി, പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ് എന്നിവിടങ്ങളിലാണ് റെഡ് അലർട്ട് നൽകിയിരിക്കുന്നത്. ഈ പ്രദേശങ്ങളിലെ കാഴ്ച പരിമിതി 100 മീറ്ററിൽ താഴെയായി കുറഞ്ഞിട്ടുണ്ട്. മൂടൽ മഞ്ഞ് അതിരൂക്ഷമായി തുടരുന്നതിനാൽ വിമാന സർവീസുകളെയും, ട്രെയിൻ സർവീസുകളെയും സാരമായി ബാധിച്ചിരിക്കുകയാണ്.
*ജനതാദൾ യുണൈറ്റഡ് (ജെഡിയു) അധ്യക്ഷനായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ.* ഡൽഹിയിൽ ചേർന്ന ദേശീയ എക്സിക്യുട്ടീവ് യോഗത്തിലാണ് തീരുമാനം. പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും താത്പര്യം മുന്‍നിര്‍ത്തി ദേശീയ എക്‌സിക്യുട്ടീവ് ആവശ്യപ്പെട്ടത് പ്രകാരമാണ് നിതീഷ് കുമാര്‍ ചുമതല ഏറ്റെടുത്തതെന്ന് ജെഡിയു ബിഹാര്‍ അധ്യക്ഷന്‍ ഉമേഷ് കുശ്‌വാഹ പ്രതികരിച്ചു.
*ദിവംഗതനായ ബെനഡിക്ട് പതിനാറാമന്‍ പാപ്പയുടെ മുന്‍പ് പ്രചരിപ്പിക്കപ്പെടാത്ത സ്വകാര്യ പ്രഭാഷണങ്ങള്‍ വരും വർഷങ്ങളില്‍ പ്രസിദ്ധീകരിക്കുമെന്ന് വത്തിക്കാൻ പ്രഖ്യാപിച്ചു.* വത്തിക്കാൻ പബ്ലിഷിംഗ് ഹൗസാണ് ഇക്കാര്യം വ്യക്തമാക്കിയത്. കാത്തലിക് ന്യൂസ് സർവീസിന്റെ റിപ്പോര്‍ട്ട് പ്രകാരം, ബെനഡിക്ട് പതിനാറാമൻ മാർപാപ്പ നൽകിയ നൂറ്റിമുപ്പതോളം പ്രസംഗങ്ങള്‍ അടങ്ങിയ പുസ്തകമായാണ് പുറത്തിറക്കുക. മാർപാപ്പ ആയിരിക്കുമ്പോൾ നടത്തിയ 30 സന്ദേശങ്ങളും സ്ഥാനത്യാഗം നടത്തിയ ശേഷം വിശ്രമ ജീവിതം നയിച്ചിരിന്നിടത്ത് അംഗങ്ങൾക്ക് നൽകിയ നൂറിലധികം സന്ദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.
*ഭ്രൂണഹത്യ ക്ലിനിക്കിന് മുന്നിൽ ജപമാല ചൊല്ലാൻ എത്തിയ യുവജന സംഘത്തെ തടഞ്ഞ് മാഡ്രിഡ് ഭരണകൂടം.* കുഞ്ഞിപൈതങ്ങളുടെ തിരുനാളായ ഡിസംബർ 28 വ്യാഴാഴ്ച രാവിലെയാണ് സംഭവം. ” പത്തോളം പോലീസുകാരെ ഉപയോഗിച്ചാണ് മാഡ്രിഡ് ഭരണകൂടം പ്രോലൈഫ് പ്രവര്‍ത്തകരെ കയ്യേറ്റം ചെയ്തത്.
*ഇന്നത്തെ വചനം*
ഫനുവേലിന്റെ പുത്രിയും ആഷേര്‍ വംശജയുമായ അന്നാ എന്നൊരു പ്രവാചികയും അവിടെയുണ്ടായിരുന്നു. ഇവള്‍ കന്യകാപ്രായം മുതല്‍ ഏഴു വര്‍ഷം ഭര്‍ത്താവിനോടൊത്തു ജീവിച്ചു.
എണ്‍പത്തിനാലു വയസ്‌സായ ഈ വിധവ ദേവാലയം വിട്ടുപോകാതെ രാപകല്‍ ദൈവത്തെ സ്‌തുതിച്ചുകൊണ്ട് ഉപവാസത്തിലും പ്രാര്‍ഥനയിലും കഴിയുകയായിരുന്നു.
അവള്‍ അപ്പോള്‍ത്തന്നെ മുമ്പോട്ടുവന്ന് ദൈവത്തെ സ്‌തുതിക്കുകയും ജറുസലെമില്‍ രക്‌ഷപ്രതീക്‌ഷിച്ചുകൊണ്ടിരുന്ന എല്ലാവരോടും ശിശുവിനെക്കുറിച്ചു സംസാരിക്കുകയും ചെയ്‌തു.
കര്‍ത്താവിന്റെ നിയമപ്രകാരം എല്ലാം നിവര്‍ത്തിച്ചശേഷം അവര്‍ സ്വനഗരമായ ഗലീലിയിലെ നസറത്തിലേക്കു മടങ്ങി.
ശിശു വളര്‍ന്നു. ജ്‌ഞാനം നിറഞ്ഞു ശക്‌ത നായി; ദൈവത്തിന്റെ കൃപ അവന്റെ മേല്‍ ഉണ്ടായിരുന്നു.
ലൂക്കാ 2 : 36-40
*വചന വിചിന്തനം*
അന്നാ പ്രവാചിക രാപകൽ ദൈവത്തെ സ്തുതിച്ചുകൊണ്ട് ദേവാലയത്തിൽ കഴിഞ്ഞവളാണ്. നിരന്തരമായ പ്രാർത്ഥനയും ഉപവാസവും അവൾ ശീലമാക്കിയിരുന്നു. രക്ഷകനായ ഈശോയെ കണ്ടുമുട്ടുന്നതിനുവേണ്ടി അവൾ എത്രമാത്രം ഒരുങ്ങിയിരുന്നു എന്ന് വചനം വ്യക്തമാക്കുന്നു. ഈശോയെ കണ്ടവർ അനേകമുണ്ട്. എന്നാൽ അവിടത്തെ തിരിച്ചറിഞ്ഞവർ ചുരുക്കമാണ്. ഒരുക്കമുള്ളവർക്കു മാത്രമാണ് അവിടത്തെ തിരിച്ചറിയാൻ സാധിച്ചത്. നമ്മുടെ ഒരുക്കമില്ലായ്മയാണ് നമ്മുടെ ജീവിതത്തിലേക്കു കടന്നു വരുന്ന, ഇടപെടുന്ന കർത്താവിനെ തിരിച്ചറിയാൻ പലപ്പോഴും നമുക്ക് സാധിക്കാതെ പോകുന്നത്. നമുക്കും ഒരുക്കമുള്ളവരാകാം.
© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*