ഹോട്ടൽ മുറിയിൽ യുവതിയെ കൊലപ്പെടുത്തിയത് ക്രൂരമായ മനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ശേഷമെന്ന് പൊലീസ്. ബുധനാഴ്ച രാത്രി കലൂരിലെ ഹോട്ടലില്‍ നടന്ന സംഭവത്തിൽ, ചങ്ങനാശേരി സ്വദേശിനിയായ രേഷ്മയാണ് സുഹൃത്ത് കോഴിക്കോട് ബാലുശേരി സ്വദേശിയായ നൗഷീദിന്റെ കുത്തേറ്റ് മരിച്ചത്. യുവതിയെ പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ നൗഷീദ് മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതായും അവ കണ്ടെടുത്തതായും പൊലീസ് പറഞ്ഞു.യുവതി ദുര്‍മന്ത്രവാദം നടത്തിയതായി നൗഷീദ് ആരോപിച്ചു. പീഡനം സഹിക്കാനാകാതെ വന്നതോടെ, രേഷ്മ തന്നെ കൊല്ലാന്‍ നൗഷീദിനോട് ആവശ്യപ്പെട്ടു. തുടര്‍ന്നുണ്ടായ തര്‍ക്കത്തിന് പിന്നാലെ, നൗഷീദ് കൈയില്‍ കരുതിയ കത്തിയെടുത്ത് രേഷ്മയെ കുത്തുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.കഴുത്തിന് പിന്നില്‍ നിരവധി തവണ കുത്തേറ്റ രേഷ്മ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു. തന്റെ ശാരീരികസ്ഥിതിയെ കുറിച്ച് സുഹൃത്തുക്കളോട് യുവതി അപകീര്‍ത്തികരമായി പറഞ്ഞു എന്നും തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കത്തിക്കുത്തില്‍ കലാശിച്ചതെന്നും നൗഷീദ് പൊലീസിന് നൽകിയ മൊഴിയിൽ വ്യക്തമാക്കി.