വിഴിഞ്ഞം സംഘർഷത്തിലേക്ക് നയിച്ചത് പ്രകോപനപരമായ സാഹചര്യങ്ങളെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപത. പ്രകോപനപരമായ സാഹചര്യങ്ങളാണ് അനിഷ്ട സംഭവങ്ങളിലേക്ക് നയിച്ചതെന്ന് തിരുവനന്തപുരം ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ വായിച്ച സർക്കുലറിൽ വ്യക്തമാക്കുന്നു. അതിജീവന സമരത്തിന് നേതൃത്വം നൽകുന്നവരെ രാജ്യദ്രോഹികളായും തീവ്രവാദികളായും ചിത്രീകരിച്ചത് പ്രകോപനത്തിന് കാരണമായെന്നാണ് ആർച്ച് ബിഷപ്പിന്റെ സർക്കുലറിൽ പറയുന്നത്. ‍സ്ത്രീകൾ ഉൾപ്പടെയുള്ളവരെ പോലീസ് ക്രൂരമായി മർദ്ദിച്ചെന്ന് ലത്തീൻ അതിരൂപതയ്ക്ക് കീഴിലെ പള്ളികളിൽ വായിച്ച സർക്കുലറിൽ പറയുന്നു. തുറമുഖ നിർമാണം സ്ഥിരമായി നിർത്തിവയ്ക്കണമെന്നല്ല, മറിച്ച് നിർമാണം താൽക്കാലികമായി നിർത്തിവച്ച് പഠനം നടത്തണമെന്നാണ് ആവശ്യമെന്നും സ‍‍ർക്കുലറിൽ പറയുന്നു.