ഫാ.ജസ്റ്റിൻ കായംകുളത്തുശ്ശേരി

ബുദ്ധിമതികൾ മറുപടി പറഞ്ഞു. ഞങ്ങൾക്കും നിങ്ങൾക്കും തികയാതെ വരികയാൽ നിങ്ങൾ വിൽപനക്കാരുടെ അടുക്കൽ പോയി വാങ്ങിക്കൊള്ളുവിൽ. അവർ വാങ്ങാൻ പോയപ്പോൾ മണവാളൻ വന്നു. ഒരുങ്ങിയിരുന്നവർ അവനോടൊത്ത് വിവാഹവിരുന്നിന് അകത്ത് പ്രവേശിച്ചു.( മത്ത 25 :1-13)

അധികകാലം അപരൻ്റെ നന്മയുടെ തണലിൽ ജീവിക്കാനാവില്ല നമ്മൾക്ക്. നമ്മൾക്ക് വേണ്ടത് നാം തന്നെ കരുതണം. ദൈവം തന്നവയെ വർദ്ധിപ്പിക്കാൻ കഴിയണം. ചെയ്യാതെ പോകുന്ന നന്മകളല്ലേ നമ്മുടെ ജീവിതത്തിൻ്റെ ഏറ്റവും വലിയ നഷ്ടം. കഷ്ടപ്പെടാൻ മനസ്സുണ്ടെങ്കിൽ ആത്മീയവും ഭൗതികവുമായ അഭിവൃദ്ധി നമ്മെ തേടി വരും.

അപ്പോൾ നമുക്ക് വേണ്ടത് ജാഗ്രതയും അധ്വാനവുമാണ്. അലസത അകന്നു പോകട്ടെ നമ്മുടെ ചിന്തകളിൽ നിന്നുപോലും. ആത്മാർത്ഥത നിറയട്ടെ നമ്മുടെ മനസ്സുനിറയെ.