കത്തോലിക്കാ സഭയിലെ സന്യാസ സമൂഹങ്ങളിലെ വിവിധങ്ങളായ മേഖലകളിൽ സാങ്കേതിക വൈദഗ്ധ്യങ്ങളുള്ള എഴുപതിനായിരത്തോളം സന്യാസിനികളോടും സന്യാസികളോടും സ്വയം സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഒരുങ്ങാൻ കോൺഗ്രിഗേഷനുകളുടെ മേജർ സുപ്പീരിയേഴ്സിന്റെ തീരുമാനം. മാനവവിഭവശേഷിക്ക് പുറമേ സന്യാസ സമൂഹങ്ങളുടെ സ്ഥാപനങ്ങളും സാമ്പത്തികവും സമയവും ഗവൺമെന്റ് ആവശ്യപ്പെടുന്ന മുറയ്ക്ക് ഈ മഹാമാരിക്കെതിരെ പൊരുതുവാൻ വിട്ടുകൊടുക്കണമെന്നും കേരള കോണ്‍ഫറന്‍സ് ഓഫ് മേജര്‍ സുപ്പീരിയേഴ്സ് (കെസിഎംഎസ്) നിർദേശമുണ്ട്. ആശുപത്രികളും ധ്യാനകേന്ദ്രങ്ങളും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി വിട്ടുക്കൊടുത്തതിന് പിന്നാലെയാണ് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ ആഹ്വാനം ഏറ്റെടുത്തു കോണ്‍ഗ്രിഗേഷനുകള്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് തയാറെടുക്കുന്നത്.
സ്വയം സന്നദ്ധ പ്രവർത്തനങ്ങൾക്ക് ഒരുങ്ങാൻ കോൺഗ്രിഗേഷനുകളുടെ മേജർ സുപ്പീരിയേഴ്സിന്റെ തീരുമാനം.
