തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം.ബഷീർ വാഹനാപകടത്തിൽ മരിച്ച കേസിൽ കോടതിയിൽ നേരിട്ട് ഹാജരാകാൻ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനും സുഹൃത്ത് വഫാ ഫിറോസിനും നോട്ടീസ്. ഫെബ്രുവരി 24ന് ഹാജരാകാൻ തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് നോട്ടീസ് നൽകിയിരിക്കുന്നത്.കേസിൽ ശ്രീറാമിനെ ഒന്നാം പ്രതിയും വഫാ ഫിറോസിനെ രണ്ടാം പ്രതിയുമാക്കി പോലീസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. സംഭവത്തിന് പിന്നാലെ ശ്രീറാമിനെ സർവീസിൽ നിന്നും സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ ഇപ്പോഴും തുടരുകയാണ്.അതിനിടെ കേസിൽ കുറ്റപത്രം നൽകാൻ പോലീസ് വൈകിയതും വിവാദത്തിലായി. ഇതോടെ ശ്രീറാമിനെ തിരിച്ചെടുക്കാൻ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് ശിപാർശ നൽകി. ശിപാർശ തള്ളിയ മുഖ്യമന്ത്രി ശ്രീറാമിന്‍റെ സസ്പെൻഷൻ നീട്ടി. പിന്നാലെയാണ് പോലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.