ന്യൂഡൽഹി: കൊറോണ വൈറസ് ബാധയെ തുടർന്ന് ഒറ്റപ്പെട്ട വുഹാൻ നഗരത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ചൈനയിലേക്ക് തിരിച്ചു. ഡൽഹിയിൽനിന്നും ഉച്ചയോടെ പുറപ്പെട്ട വിമാനം വൈകിട്ടോടെ വുഹാനില്‍ എത്തും. പുലർച്ചെ രണ്ടോടെ ആദ്യ സംഘവുമായി വിമാനം മടങ്ങിയെത്തും. 16 ജീവനക്കാരുമായിട്ടാണ് വിമാനം വുഹാനിലേക്ക് പറന്നത്. ആരോഗ്യമന്ത്രാലയത്തിലെ അഞ്ച് ഡോക്ടര്‍മാരും ഒരു പാരാമെഡിക്കല്‍ സംഘം വിമാനത്തിലുണ്ട്.കേന്ദ്ര സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് ബുധനാഴ്ചയാണ് ചൈന പ്രത്യക വിമാനത്തിന് അനുമതി നല്‍കിയത്. യാത്രക്കാര്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ ചൈനയിലെ ഇന്ത്യന്‍ എംബസി നല്‍കിയിട്ടുണ്ട്. യാത്രയ്ക്ക് മുമ്പ് ഓരോരത്തരിലും മെഡിക്കല്‍ പരിശോധന നടത്തും.വൈറസ് ബാധിച്ചില്ലെന്ന് ഉറപ്പുള്ളവരെ മാത്രമേ വിമാനത്തില്‍ കയറ്റൂ. വൈറസ് ബാധയുണ്ടോന്ന സംശയം തോന്നിയാല്‍, ചൈനയില്‍ തന്നെ ചികിത്സ സൗകര്യങ്ങള്‍ ഒരുക്കും. വിമാന ജോലിക്കാരും യാത്രക്കാരും തമ്മില്‍ ആശയവിനിമയം ഉണ്ടാകില്ല.
വുഹാൻ നഗരത്തിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനുള്ള പ്രത്യേക വിമാനം ചൈനയിലേക്ക് തിരിച്ചു
