ന്യൂഡല്‍ഹി: നിര്‍ഭയ കേസിലെ വിനയ് കുമാര്‍ ശര്‍മ ഒഴികെയുള്ള മറ്റ് മൂന്ന് പ്രതികളെ തൂക്കിക്കൊല്ലാമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍ ഡല്‍ഹി കോടതിയെ അറിയിച്ചു. കുറ്റവാളി വിനയ് കുമാര്‍ ശര്‍മയുടെ ദയാഹര്‍ജി നിലനില്‍ക്കെയാണ് മറ്റ് മൂന്ന് പ്രതികളായ അക്ഷയ് സിംഗ്, പവന്‍ ഗുപ്ത, മുകേഷ് സിംഗ് എന്നിവരെ ഫെബ്രുവരി 1ന് തൂക്കിലേറ്റാമെന്ന് ജയില്‍ അധികൃതര്‍ കോടതിയെ അറിയിച്ചത്.
നിലവിലെ മരണവാറന്റ് പ്രകാരം നാളെ രാവിലെ ആറിനാണ് നാല് പ്രതികളുടേയും വധശിക്ഷ നടപ്പാക്കേണ്ടത്. ദയാഹർജി അടക്കം നിയമപരിഹാരം തേടുന്ന പശ്ചാത്തലത്തിൽ മരണവാറന്റ് റദ്ദ് ചെയ്യണമെന്നാണ് പ്രതികളുടെ ആവശ്യം. ഇക്കാര്യത്തിൽ തിഹാർ ജയിൽ അധികൃതരുടെ റിപ്പോർട്ട് കൂടി പരിശോധിച്ച ശേഷമാകും ഡൽഹി പട്യാല ഹൗസ് കോടതി വിധി പുറപ്പെടുവിക്കുക.
നിര്‍ഭയ കേസിലെ വിനയ് കുമാര്‍ ശര്‍മ ഒഴികെയുള്ള മറ്റ് മൂന്ന് പ്രതികളെ തൂക്കിക്കൊല്ലാമെന്ന് തിഹാര്‍ ജയില്‍ അധികൃതര്‍
