കൊച്ചി: നടന് ഷെയ്ന് നിഗവുമായി ബന്ധപ്പെട്ട വിഷയത്തില്‍ നിര്‍മാതാക്കളുമായി താരസംഘടനയായ അമ്മ നടത്തിയ ചര്‍ച്ച പരാജയം. മുടങ്ങിയ സിനിമകള്‍ക്കു പകരമായി ഷെയ്ന് ഒരു കോടി രൂപ നല്‍കണമെന്ന് നിര്‍മാതാക്കളുടെ സംഘടന ആവശ്യപ്പെട്ടു. വിഷയത്തില്‍ സംഘടന ഷെയ്നൊപ്പം തന്നെയാണെന്നും നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിക്കാനാകില്ലെന്നും അമ്മ ഭാരവാഹികള്‍ ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
അമ്മയുടെ നിർദ്ദേശം അനുസരിച്ച് ഷെയ്ൻ “ഉല്ലാസം’ സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കി നൽകിയിരുന്നു. അതിന് ശേഷം നടന്ന അനുരഞ്ജന ചർച്ചയിൽ പ്രശ്നപരിഹാരമുണ്ടാകുമെന്നാണ് എല്ലാവരും ധരിച്ചത്. എന്നാൽ നഷ്ടപരിഹാരം വേണമെന്ന് നിർമാതാക്കൾ വാശിപിടിച്ചതോടെ ചർച്ച വഴിമുട്ടുകയായിരുന്നു.മുൻകാലങ്ങളിൽ എത്രയോ സിനിമകൾ മുടങ്ങുകയും വൈകുകയും ചെയ്തിട്ടുണ്ടെന്ന് അമ്മ ഭാരവാഹികൾ ചോദിച്ചു. അപ്പോഴൊന്നും ഇല്ലാതിരുന്ന കീഴ്വഴക്കം കൊണ്ടുവരുന്നതിനെ അമ്മ ഭാരവാഹികൾ ശക്തമായി എതിർത്തു. നിർമാതാക്കളുടെ ആവശ്യം അപ്രായോഗികമാണെന്ന് ഇടവേള ബാബു പറഞ്ഞു. ഇനിയുള്ള കാര്യങ്ങൾ അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി കൂടിയ ശേഷമേ തീരുമാനിക്കാൻ കഴിയൂ എന്നും ഭാരവാഹികൾ അറിയിച്ചു.പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ വിലക്ക് നിലനിൽക്കുമ്പോൾ ഷെയ്നിന് പുതിയ ചിത്രത്തിനായി അഡ്വാൻസ് നൽകിയ നിർമാതാക്കളുണ്ടെന്ന് നടൻ ബാബുരാജ് പറഞ്ഞു. നിർമാതാക്കൾക്കിടയിൽ ഭിന്നതയുണ്ടോ എന്ന ചോദ്യത്തിന് അത്തരം പരാമർശങ്ങൾക്കില്ലെന്ന് അമ്മയുടെ ഭാരവാഹികൾ പറഞ്ഞു. ഇടവേള ബാബു, ബാബുരാജ്, ടിനിടോം എന്നിവരാണ് അമ്മയെ പ്രതിനിധീകരിച്ച് ചർച്ചയ്ക്ക് എത്തിയത്.
ഷെയ്ന് വിഷയത്തില്‍ ചര്‍ച്ച പരാജയം; ഒരു കോടി നല്‍കണമെന്ന് നിര്‍മാതാക്കള്‍
