ന്യൂഡൽഹി: രാജ്യം വിട്ട് ചൈനയുടേയോ പാക്കിസ്ഥാന്‍റെയോ പൗരത്വം സ്വീകരിച്ചവരുടെ സ്വത്തുക്കൾ കണ്ടെത്തി വിറ്റഴിക്കാൻ കേന്ദ്ര സർക്കാരിന്‍റെ കീഴിൽ പതിയ സമിതി. ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തിലാണ് മന്ത്രിമാരുടെ സമിതിക്ക് രൂപം നൽകിയിരിക്കുന്നത്.

പുതിയ കണക്കുകൾ അനുസരിച്ച് ഇന്ത്യ വിട്ടവരുടെ സ്വത്തുക്കൾ കണ്ടെത്തി വിറ്റഴക്കുന്നതിലൂടെ ഒരു ലക്ഷം കോടി രൂപയോളം സർക്കാരിന് ലഭിക്കും. ശത്രുസ്വത്ത് നിയമപ്രകാരമാണ് കേന്ദ്ര സർക്കാർ ഈ നടപടി സ്വീകരിക്കുന്നത്.

2016-ലാണ് കേന്ദ്രം ശത്രുസ്വത്ത് നിയമഭേദഗതി പാർലമെന്‍റിന്‍റെ ഇരുസഭകളിലും പാസാക്കിയത്. ഇതിന്‍റെ തുടർ നടപടികാൾ വേഗത്തിലാക്കാനാണ് പുതിയ സമിതിക്ക് രൂപീകരിച്ചിരക്കുന്നത്. പാക്കിസ്ഥാനിലേക്ക് പോയി പൗരത്വം എടുത്തവരുടെ 11,882 ഏക്കർ ഭൂമി ഇന്ത്യയിലുണ്ടെന്നാണ് റിപ്പോർട്ട്. ഇങ്ങനെയുള്ളവരുടെ പേരിൽ രാജ്യത്തെ 226 കന്പനികളിലായി 2,610 കോടി രൂപയുടെ നിക്ഷേപമുള്ളതായും റിപ്പോർട്ടിൽ പറയുന്നു. ഇത്തരത്തിലുള്ളവർക്ക് ഇന്ത്യയിലെ വിവിധ ബാങ്കുകളായിലായി 177 കോടി രൂപയുടെ നിക്ഷേപമുള്ളതായി കണക്കുകൾ സൂചിപ്പിക്കുന്നു.