ന്യൂഡൽഹി: ദേശീയ ജനസംഖ്യാ രജിസ്റ്ററിലെ വിവാദ ചോദ്യങ്ങൾക്ക് ഉത്തരം നൽകണമെന്ന് നിർബന്ധമില്ലെന്ന് കേന്ദ്ര സർക്കാർ. മാതാപിതാക്കളുടെ ജനന തീയതി, ജനന സ്ഥലം എന്നിവയ്ക്ക് ഉത്തരം നിർബന്ധമില്ലെന്നാണ് കേന്ദ്രത്തിന്‍റെ പുതിയ നിലപാട്. നേരത്തെ, ഈ ചോദ്യങ്ങൾക്കെതിരെ അതി രൂക്ഷ വിമർശനങ്ങൾ ഉയർന്നിരുന്നു.

ഇതേത്തുടർന്ന്, ഈ രണ്ട് ചോദ്യങ്ങളും ഒഴിവാക്കുമെന്ന് കേരളം, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങൾ നിലപാട് അറിയിച്ചിരുന്നു. കൂടുതൽ സംസ്ഥാനങ്ങൾ ഈ ചോദ്യങ്ങളോട് ശക്തമായ വിയോജിപ്പ് പ്രകടിപ്പിച്ചതിനേത്തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനത്തിലേക്ക് കേന്ദ്രം എത്തിയതെന്നാണ് വിവരം.