കൊച്ചി: മുത്തൂറ്റ് ഫിനാൻസിൽ വീണ്ടും പണിമുടക്ക് ആരംഭിച്ചു. ഒത്തുതീർപ്പു വ്യവസ്ഥകൾ ലംഘിച്ചു 166 ജീവനക്കാരെ കൂട്ടത്തോടെ സർവീസിൽ നിന്നും പിരിച്ചുവിട്ടതിനെതിരേ സിഐടിയുവിന്‍റെ നേതൃത്വത്തിലാണു വീണ്ടും സമരം ആരംഭിച്ചിരിക്കുന്നത്.ഡിസംബർ ഏഴിനാണ് 166 ജീവനക്കാരെ യതൊരു മുന്നറിയിപ്പുമില്ലാതെ പിരിച്ചുവിട്ടത്. ഡിസംബർ ഏഴിന് ഓഫീസ് സമയം അവസാനിക്കുന്നതിനു തൊട്ടുമുന്പാണു ജീവനക്കാരെ പിരിച്ചുവിട്ടുകൊണ്ടുള്ള ഇ-മെയിൽ സന്ദേശമെത്തിയത്. 10 മുതൽ 17 വർഷം വരെ സർവീസുള്ളവരാണു പിരിച്ചുവിടപ്പെട്ടവരിൽ ഏറെയും.ശാഖകൾ ലാഭകരമല്ലാത്തതിനാൽ പൂട്ടുകയാണെന്നും അതിനാലാണു പിരിച്ചുവിടുന്നതെന്നുമാണു കന്പനി പറയുന്നത്. വിഷയം പരിഹരിക്കാൻ സംസ്ഥാന ലേബർ കമ്മീഷണർ രണ്ടു തവണ ചർച്ചയ്‌ക്കു വിളിച്ചെങ്കിലും മാനേജ്മെന്‍റ് പങ്കെടുത്തിരുന്നില്ല.