തിരുവനന്തപുരം: നിയമവിരുദ്ധമായ അറസ്റ്റിനും പീഡനത്തിനും ഇരയായ മുൻ ഐഎസ്ആർഒ ശാസ്ത്രജ്ഞൻ എസ്.നന്പിനാരായണൻ തിരുവനന്തപുരം സബ് കോടതിയിൽ ഫയൽ ചെയ്ത കേസ് ഒത്തുതീർപ്പാക്കുന്നതിന് 1.3 കോടി രൂപ നൽകണമെന്ന ശിപാർശ തത്വത്തിൽ അംഗീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചു. സുപ്രീംകോടതി നിർദ്ദേശപ്രകാരം നൽകിയ 50 ലക്ഷം രൂപയ്ക്കും ദേശീയ മനുഷ്യാവകാശ കമ്മിഷൻ ശിപാർശ ചെയ്ത 10 ലക്ഷം രൂപയ്ക്കും പുറമേ ആയിരിക്കും ഇത്. നിയമവിദഗ്ധരുമായി ആലോചിച്ച് തയാറാക്കുന്ന ഒത്തുതീർപ്പു കരാർ തിരുവനന്തപുരം സബ്കോടതിയിൽ സമർപ്പിക്കാനും കോടതിയുടെ തീരുമാനപ്രകാരം തുടർ നടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.നന്പിനാരായണൻ ഉന്നയിച്ച പ്രശ്നങ്ങൾ പരിശോധിക്കാനും കേസ് രമ്യമായി തീർപ്പാക്കുന്നതിനുമുള്ള ശിപാർശകൾ സമർപ്പിക്കുന്നതിന് മുൻ ചീഫ്സെക്രട്ടറി കെ. ജയകുമാറിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ജയകുമാറിന്റെ ശിപാർശ പരിഗണിച്ചാണ് മന്ത്രിസഭ തീരുമാനം എടുത്തത്.
നമ്പി നാരായണന് നഷ്ടപരിഹാരം നല്കും
