ഡല്‍ഹി : ദേശിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജാമിയ മില്ലിയ സര്‍വകലാശാലയിലെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ സുപ്രീം കോടതി മുന്‍ ജഡ്ജി മാര്‍ക്കണ്ഡേയ കട്ജു രംഗത്ത് . ‘കാത്തിരുന്ന വിപ്ലവം വരുന്നുവെന്ന് ഞാന്‍ ഇപ്പോള്‍ ഉറപ്പുനല്‍കുന്നു’ എന്ന് കട്ജു ട്വീറ്റ് ചെയ്തു .
ജാമിയ മില്ലിയ വിദ്യാര്‍ഥിനികള്‍ക്ക് നേരെ പോലസ് നടത്തിയ അക്രമങ്ങളുടെ ഒരു വീഡിയോ പങ്കുവെച്ചായിരുന്നു കട്ജുവിന്റെ ട്വീറ്റ്.

അതിനിടെ പോലീസ് അക്രമത്തിനെതിരെ ജാമിയ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ വൈസ് ചാന്‍സലറും രംഗത്തെത്തിയിരുന്നു.ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നും താന്‍ അവരോടൊപ്പം ഉണ്ടെന്നും ജാമിയ വി സി നജ്മ അക്തര്‍ വീഡിയോ സന്ദേശത്തില്‍ വ്യക്തമാക്കി.എന്റെ വിദ്യാര്‍ഥികളോട് ചെയ്തതു കണ്ട് സഹിക്കാനാകുന്നില്ല. ഈ പോരാട്ടത്തില്‍ അവര്‍ ഒറ്റയ്ക്കല്ലെന്നാണ് അവരോടു പറയാനുള്ളത്. ഞാന്‍ അവര്‍ക്കൊപ്പമുണ്ട്. ഈ വിഷയം കഴിയുന്നിടത്തോളം മുന്നോട്ടു കൊണ്ടുപോകുമെന്നും വി സി പറഞ്ഞു.ക്യാമ്ബസിനുള്ളില്‍ പോലീസ് പ്രവേശിച്ചത് അനുമതി കൂടാതെയാണെന്ന് സര്‍വകലാശാല അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ക്യാമ്ബസിനുള്ളില്‍ നിന്ന് അമ്ബതോളം വിദ്യാര്‍ഥികളെയാണ് ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയത്.