തിരുവനന്തപുരം: ഷെയ്ന്‍ നിഗത്തിന്റെ വിവാദത്തില്‍ നടനുമായി നേരിട്ടു ചര്‍ച്ചയ്ക്കില്ലെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. അതേസയം വിഷയത്തില്‍ പെട്ടന്നൊരു തീരുമാനം വേണ്ടെന്നാണ് താരസംഘടനയായ അമ്മയുടെ നിലപാട്.ഈ മാസം 22 ന് ചേരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുന്നുണ്ട്. അതിന് ശേഷം തീരുമാനമെന്ന നിലപാടിലാണ് താരസംഘടന.
ഫേസ്ബുക്ക് പോസ്റ്റ് വഴിയുള്ള ഷെയ്‌നിന്റെ ഖേദ പ്രകടനം സ്വീകാര്യമല്ലെന്നും മാപ്പ് പറഞ്ഞുള്ള നിലപാട് ഏത് സമയത്തും മാറ്റാമെന്നും ചേംബര്‍ വിശദീകരിച്ചു.
അതേസമയം ഷെയ്‌നിനെ സിനിമയില്‍ അഭിനയിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ദക്ഷിണേന്ത്യന്‍ ഫിലിം ചേംബറിനും സംഘടന കത്ത് നല്‍കിയിട്ടുണ്ട്. ഈ കത്തും പിന്‍വലിക്കേണ്ടെന്ന നിലപാടിലാണ് ഫിലിം ചേബര്‍. മുടങ്ങിയപ്പോയ ചിത്രങ്ങളുടെ നഷ്ടം ഈടാക്കാന്‍ നിര്‍മ്മാതാക്കളുടെ സംഘടന നിയമനടപടികളിലേക്ക് കടന്നതോടെയാണ് ഖേദ പ്രകടനവുമായി ഷെയ്ന്‍ നിഗം രംഗത്തെത്തിയത്. തന്റെ പ്രസ്താവന തെറ്റിദ്ധരിക്കപ്പെട്ടുവെന്നും നിര്‍മ്മാതാക്കള്‍ ക്ഷമിക്കുമെന്നാണ് പ്രതീക്ഷയെന്നുമാണ് താരം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കുറിച്ചത്.