ന്യൂഡല്‍ഹി:വിദ്യാര്‍ഥികളുടെ പേരില്‍ യു.എ.പി.എ ചുമത്തിയ നടപടി തെറ്റാണെന്ന് സി.പി.എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്.ലഘുലേഖ പിടിച്ചെടുത്താല്‍ മാവോയിസ്റ്റാകില്ല. പോലീസ് പ്രവര്‍ത്തിച്ചത് തെറ്റായ രീതിയിലാണ്. യു.എ.പി.എ എന്ന കരിനിയമത്തെ എല്ലാകാലത്തും സി.പി.എം എതിര്‍ത്തിട്ടുണ്ടെന്നും പ്രകാശ് കാരാട്ട് വ്യക്തമാക്കി.
യു എ പി എ എന്നത് പാര്‍ലമെന്റിലെ ഭേദഗതിക്ക് ശേഷം പൂര്‍ണമായും കേന്ദ്രനയത്തിന്റെ ഭാഗമായി മാറിയെന്നും സംസ്ഥാനത്തിന് നിലവില്‍ യു എ പി എ വിഷയത്തില്‍ ഇടപെടാനാകില്ലെന്നും നേരത്തെ ഈ വിഷയത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചിരുന്നു. കേസില്‍ അറസ്റ്റിലായ അലന്‍, താഹ എന്നിവരുടെ മാവോവാദി ബന്ധത്തെ കുറിച്ച്‌ അന്വേഷിക്കാനായി സി.പി.എം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു.