പാലക്കാട്: അട്ടപ്പാടി വനമേഖലയില്‍ മാവോയിസ്റ്റുകളെന്ന് ആരോപിക്കുന്ന നാല് പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു. ഇക്കാര്യം ചൂണ്ടിക്കാട്ടി കമീഷന്‍ ഡി ജി പിക്ക് നോട്ടീസയച്ചു. നാലു പേരെ വെടിവച്ചു കൊല്ലാനുണ്ടായ സാഹചര്യത്തെ കുറിച്ച് വിശദമായ അന്വേഷണം നേരിട്ട് നടത്തി സംസ്ഥാന പൊലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമീഷന്‍ ജുഡീഷ്യല്‍ അംഗം പി. മോഹനദാസ് ആവശ്യപ്പെട്ടു.കേസ് നവംബര്‍ 12ന് കല്‍പ്പറ്റയില്‍ നടക്കുന്ന സിറ്റിങ്ങില്‍ പരിഗണിക്കും.
മാവോയിസ്റ്റാണെന്ന സംശയത്തിൽ നാലു പേരുടെ ജീവൻ കവരാനുള്ള അധികാരം പൊലീസിനില്ലെന്നാണ് കമ്മിഷന്‍റെ ഉത്തരവിൽ പറയുന്നത്. ഒരു സ്ത്രീ ഉൾപ്പെടെ നാലു പേരെ കണ്ട മാത്രയിൽ വെടിവയ്ക്കാനുള്ള പ്രകോപനം എന്താണെന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ ഇതുവരെ വിശദീകരിച്ചിട്ടില്ലെന്ന് കമ്മിഷൻ.സ്വയം പ്രതിരോധിക്കാൻ ഒരാൾക്ക് അവകാരമുണ്ട്. അട്ടപ്പാടിയിൽ അത്തരമൊരു സാഹചര്യം ഉണ്ടായതായി കാണുന്നില്ലെന്നും കമ്മിഷൻ വാർത്താകുറിപ്പിൽ പറഞ്ഞു.
മാവോവാദി ഏറ്റുമുട്ടല്‍: മനുഷ്യാവകാശ കമീഷന്‍ കേസെടുത്തു…
