കോഴിക്കോട്: കൂടത്തായി കേസുമായി ബന്ധപ്പെട്ട്, മരിച്ച ടോം തോമസിന്‍റെ പേരിലുള്ള സ്വത്തുകൾ ജോളിയുടെ പേരിലേക്ക് മാറ്റി കൊണ്ടുള്ള വ്യാജ വിൽപത്രം തയ്യാറാക്കാൻ സഹായിച്ച വനിതാ തഹസിൽദാർ ജയശ്രീയെ അന്വേഷണ സംഘം ചോദ്യം ചെയ്തു. ജോളിയുടെ പേരിലുള്ളത് വ്യാജവിൽപത്രമാണെന്ന് തഹസിൽദാർക്ക് അറിയാമായിരുന്നിട്ടും ജോളിയുമായുള്ള അടുപ്പത്തെ തുടർന്ന് വിട്ടുവീഴ്ച ചെയ്യുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. ഇതിനു പണം കൈപ്പറ്റിയോ എന്നതും ജോളി കൊലപാതകം നടത്തിയതിനെ കുറിച്ചും തഹസിൽദാർക്ക് അറിയുമോയെന്നാണ് അന്വേഷണസംഘം പരിശോധിക്കുന്നത്. ജോളിയിൽ നിന്ന് അരലക്ഷം രൂപ വായ്പ വാങ്ങിയിരുന്നതായും പണം തിരിച്ചുകൊടുത്തെന്നുമുള്ള ലീഗ് നേതാവ് ഇന്പിച്ചി മൊയ്തീന്‍റെ മൊഴി പോലീസ് വിശ്വസിച്ചിട്ടില്ല. ഇയാളെയും പോലീസ് ചോദ്യം ചെയ്തിരുന്നു. അതേസമയം വിൽപ്പത്രം തയാറാക്കിയതിൽ ജയശ്രീക്ക് പങ്കുണ്ടെന്ന വെളിപ്പെടുത്തലുമായി ജോളിയുമായി സൗഹൃദമുള്ള ബിഎസ്എൻഎൽ ജീവനക്കാരൻ ജോണ്‍സണ്‍ രംഗത്തുവന്നു. പോലീസ് അന്വേഷണം ആരംഭിച്ച ശേഷമുള്ള ദിവസങ്ങളിൽ ജോളി ഏറ്റവും കൂടുതൽ ഫോണ്‍ വഴി ബന്ധപ്പെട്ടത് കക്കയം സ്വദേശിയായ ജോണ്‍സണിനെയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഇപ്പോൾ താമസിക്കുന്ന കൂടത്തായി വിട്ടു പോകരുതെന്ന് ഇയാളോട് പോലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.ജോളി സയനൈഡ് ആവശ്യപ്പെട്ടതു തഹസീൽദാർ ജയശ്രീക്കു വേണ്ടിയെന്നു പിടിയിലായ ജ്വല്ലറി ജീവനക്കാരൻ മാത്യു മൊഴി നൽകിയിരുന്നു. ജോളിയുടെ വീട്ടിൽ വച്ചു ചില തവണ കണ്ടിട്ടുണ്ടെന്നതല്ലാതെ ജയശ്രീയെ പരിചയമില്ലായിരുന്നു. ജയശ്രീയുടെ വീട്ടിലെ പട്ടിയെ കൊല്ലാനാണു സയനൈഡ് എന്നായിരുന്നു ജോളി തന്നോടു പറഞ്ഞത്. സയനൈഡ് വാങ്ങിതരണമെന്ന് ജയശ്രീയും ആവശ്യപ്പെട്ടിരുന്നു. ഒരുതവണ മാത്രമാണ് സയനൈഡ് വാങ്ങിയതെന്നും വർഷങ്ങൾക്ക് മുന്പ് നടന്ന സംഭവമായതിനാൽ എത്ര അളവിലാണ് അന്നതു വാങ്ങിയതെന്ന് ഓർമയില്ലെന്നും മാത്യു പോലീസിനോടു പറഞ്ഞു. ജോളിക്ക് സയനൈഡ് എത്തിച്ചുനൽകിയത് ബന്ധുകൂടിയായ മാത്യുവാണ്. ഇവർ തമ്മിൽ ശക്തമായ സൗഹൃദമുണ്ടായിരുന്നതായി പോലീസിന് തെളിവു ലഭിച്ചിരുന്നു. പരിചയമുള്ള സ്വർണപ്പണിക്കാരനായ പ്രജുകുമാറിൽനിന്നാണ് മാത്യു സയനൈഡ് വാങ്ങിയത്. കൂട്ടക്കൊലപാതകം നടത്തുകയായിരുന്നു ജോളിയുടെ ലക്ഷ്യമെന്ന് അറിഞ്ഞില്ലെന്നാണ് ഇരുവരുടെയും മൊഴി. അറിയില്ലെങ്കിൽ പിന്നെ കറിയിൽ ചേർക്കാനാണോ സയനൈഡ് നൽകിയതെന്ന പോലീസിന്‍റെ ചോദ്യത്തിന് മാത്യുവിന് ഉത്തരമുണ്ടായില്ല. ജോളി സയനൈഡ് നൽകി കൊലപ്പെടുത്തിയ മഞ്ചാടിയിൽ മാത്യുവിന്‍റെ സഹോദരപുത്രൻകൂടിയാണ് എം.എസ്. മാത്യു. മുഖ്യപ്രതി ജോളിക്ക് നിരവധി പുരുഷസുഹൃത്തുക്കളുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. വ്യാപാരികളും വ്യവസായികളും ഇതിൽപ്പെടും. പല കാലയളവിലായി ആറുപേരെ കൊലപ്പെടുത്തിയതിനാൽ മാത്യുവിനെ കൂടാതെ മറ്റാരെങ്കിലും ജോളിക്ക് സയനൈഡ് നൽകിയോ എന്നതും അന്വേഷിക്കുന്നുണ്ട്