കറാച്ചി: പാക്കിസ്ഥാനിലെ ലർക്കാനയിൽ ഹിന്ദു വിഭാഗത്തിൽപ്പെട്ട പെൺകുട്ടിയെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കറാച്ചിയിൽ വ്യാപക പ്രതിഷേധം. പെൺകുട്ടിയുടേത് കൊലപാതകമാണെന്നും സംഭവത്തിന് മതം മാറ്റവുമായി ബന്ധമുണ്ടെന്നും ആരോപിച്ചാണ് ഹിന്ദു സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തിയത്. ബീബി അസിഫാ കോളജ് വിദ്യാർഥിനി നമ്രിത ചാന്ദിനിയെയാണു കഴിഞ്ഞ ദിവസം ഹോസ്റ്റൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നു വരുത്തിതീർക്കാനുള്ള പോലീസിന്‍റെ ശ്രമത്തെ തുടർന്നാണ് പ്രതിഷേധം ശക്തമായത്. നിമ്രിതയ്ക്ക് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സോഷ്യൽ മീഡിയകളിൽ വൻ കാന്പെയിനുമാണ് നടക്കുന്നത്.