വാർത്തകൾ

🗞🏵 *കരാറുകാരൻ ജോസഫ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ചെറുപുഴ ഡവലപേഴ്സ് കമ്പനിയുടെ സാമ്പത്തിക ഇടപാടുകളിൽ പാളിച്ചകളുണ്ടായിട്ടുണ്ടെന്ന് കെ.പി.സി.സി അന്വേഷണ സമിതി.* കൃത്യവിലോപത്തിന്റെ വ്യാപ്തിക്കനുസരിച്ച് കോൺഗ്രസ് നേതാക്കൾക്കെതിരെ നടപടികൾ ശുപാർശ ചെയ്യും. ആത്മഹത്യയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങൾ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്നും സമിതി വിലയിരുത്തി.

🗞🏵 *അസംസ്കൃത എണ്ണ വില കൂടിയതിനെ തുടര്‍ന്ന് വിമാനയാത്രാനിരക്കുകള്‍ കുത്തനെ വര്‍ദ്ധിച്ചേക്കും.* അടുത്ത മാസത്തോടെ നിരക്കുകള്‍ 15 മുതല്‍ 20 ശതമാനം വരെ ഉയരാനാണ് സാധ്യത. വിമാന കമ്പനികളുടെ ആകെ ചിലവിന്‍റെ 40 ശതമാനവും ഇന്ധനത്തിനായി മുടക്കേണ്ടി വരുന്നത്.

🗞🏵 *വിദേശ നിക്ഷേപകര്‍ ഇന്ത്യന്‍ വിപണിയിലെ നിക്ഷേപം അതിവേഗം പിന്‍വലിക്കുന്നതായി കണക്കുകള്‍.* മൂന്ന് മാസം കൊണ്ട് 31,500 കോടി രൂപയുടെ നിക്ഷേപമാണ് വിദേശ നിക്ഷേപകര്‍ വിറ്റൊഴിച്ചത്.

🗞🏵 *കേന്ദ്ര സർക്കാരിനെതിരെ പൊട്ടിത്തെറിച്ച് വീട്ടുതടങ്കലിൽ നിന്ന് മോചിതനായ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം മുഹമ്മദ്‌ യുസഫ് തരിഗാമി.* സംരക്ഷിക്കേണ്ടവർ തന്നെ കാശ്മീരിനെ മാനം കെടുത്തി. ഇന്ത്യക്കാരായ കാശ്മീരികൾക്കും അവകാശങ്ങളുണ്ടെന്നും തരിഗാമി ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

🗞🏵 *പ്രളയക്കെടുതി വിലയിരുത്തുന്നതിനായി കേരളത്തിലെത്തിയ കേന്ദ്രസംഘം ആലപ്പുഴയിലും മലപ്പുറത്തും സന്ദര്‍ശനം നടത്തി.* ആഭ്യന്തരമന്ത്രാലയം ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള ഏഴംഗസംഘമാണ് സ്ഥിതിഗതികള്‍ പരിശോധിക്കുന്നത്. സംഘം കേന്ദ്രത്തിന് നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ദുരിതാശ്വാസ സഹായം ലഭ്യമാകുക.

🗞🏵 *ദളിത് എംപിയെ മണ്ഡലത്തിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കി നാട്ടുകാർ.* കർണാടകയിലെ ചിത്രദുർഗയിൽനിന്നുള്ള ബിജെപി എംപി നാരായണ സ്വാമിക്കാണ് ഇത്തരത്തിൽ അധിക്ഷേപം നേരിട്ടത്.

🗞🏵 *മരടിലെ ഫ്ളാറ്റ് സമുച്ചയങ്ങൾ പൊളിക്കുന്നത് ഒഴിവാക്കാൻ സർക്കാർ സുപ്രീം കോടതിയെ സമീപിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* വിധി നടപ്പാക്കാൻ സർക്കാരിന് ഭരണഘടനാ ബാധ്യതയുണ്ട്. എന്നാൽ ഫ്ളാറ്റുകൾ പൊളിക്കുന്നത് ഒഴിവാക്കാൻ എന്ത് തുടർനടപടി എടുക്കാനാകുമെന്നതിൽ അറ്റോർണി ജനറലിന്‍റെ സഹായം തേടുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ സർവകക്ഷി യോഗത്തിൽ പറഞ്ഞു.

🗞🏵 *മലപ്പുറം ഓമാനൂരിൽ കുട്ടികളെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് ആള്‍ക്കൂട്ടം യുവാക്കളെ മര്‍ദിച്ച സംഭവത്തില്‍ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു.* വധശ്രമമുൾപ്പടെയുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്. കുട്ടികളെ തട്ടിക്കൊണ്ടു പോകാൻ ശ്രമിച്ചെന്ന വാർത്ത വ്യാജമാണെന്നും പോലീസും വ്യക്തമാക്കി.

🗞🏵 *ഇന്ത്യ-പാക്കിസ്ഥാൻ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്ന് ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്.* പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായും പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായും ചര്‍ച്ച നടത്തുമെന്ന് ട്രംപ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടിട്ടുണ്ടെന്നും ട്രംപ് പറഞ്ഞു.

🗞🏵 *പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്തിലെത്തി. മുഖ്യമന്ത്രി വിജയ് രൂപാനിയും ഗവർണർ ആചാര്യ ദേവവ്രതും ചേർന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.* കവേഡിയിലെയും നർമദ ജില്ലയിലെയും വിവിധ പദ്ധതികൾ വിലയിരുത്തിയ പ്രധാനമന്ത്രി സർദാർ സരോവർ ഡാമും സന്ദർശിച്ചു.

🗞🏵 *മരടിലെ അഞ്ച് ഫ്ലാറ്റുകൾ പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കുക തന്നെ വേണമെന്ന് മുൻ കെപിസിസി അധ്യക്ഷൻ വി.എം.സുധീരൻ.* പിഴയടച്ച് ക്രമപ്പെടുത്താൻ അനുവദിക്കരുതെന്നും നിർമാതാക്കൾ തന്നെയാണ് കുറ്റക്കാരെന്നും അദ്ദേഹം പറഞ്ഞു.

🗞🏵 *പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ അഴിമതി ഉണ്ടായിട്ടുണ്ടെങ്കിൽ അത് അന്വേഷിക്കുക തന്നെ വേണമെന്ന് കെ.മുരളീധരൻ എംപി.* ഏത് അന്വേഷണത്തെയും കോൺഗ്രസ് സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ മുരളീധരൻ മന്ത്രിയല്ല ഉദ്യോഗസ്ഥരാണ് പാലം നിർമിച്ചതെന്നും വ്യക്തമാക്കി.

🗞🏵 *പാലാരിവട്ടം പാലം പൊളിച്ചു പണിയേണ്ടി വന്നതിന്റെ പ്രധാനകാരണം എന്‍ജിനീയര്‍മാരുടെ തൊഴില്‍ ധാര്‍മികത ഇല്ലായ്മയെന്ന് ഇ. ശ്രീധരന്‍.* ഇതേ തൊഴില്‍ധാര്‍മികത ഇല്ലായ്മയാണ് കൊല്‍ക്കത്തയിലും കണ്ടത്. കൊല്‍ക്കത്തയില്‍ മേല്‍പ്പാലം തകര്‍ന്ന നിരവധിപേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുന്ന അവസ്ഥവരെയുണ്ടായി. മൂല്യങ്ങള്‍ക്കും ധാര്‍മികതയ്ക്കും വിലനല്‍കുന്ന എന്‍ജിനീയര്‍മാരാണ് രാജ്യത്തിന് മുതല്‍ക്കൂട്ടാവുകയെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

🗞🏵 *പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് പിറന്നാൾ ആശംസകൾ നേർന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി.* ആരോഗ്യവാനായും സന്തോഷവാനായും ദീർഘകാലം ജീവിക്കട്ടെ എന്നായിരുന്നു സോണിയ ആശംസിച്ചത്.

🗞🏵 *പാലാരിവട്ടം മേൽപാലം പൊളിച്ച് പണിയാൻ തീരുമാനിച്ച സര്‍ക്കാര്‍ നടപടി സ്വാഗതാർഹമെന്ന് കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ.* സര്‍ക്കാര്‍ തീരുമാനം ഉചിതമായ നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

🗞🏵 *പാലാരിവട്ടം പാലം അഴിമതി കേസിലെ പ്രതികളായ ടി.ഒ.സൂരജ്, തങ്കച്ചൻ എന്നിവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ബുധനാഴ്ചത്തേക്ക് മാറ്റി.* മൂവാറ്റുപുഴ വിജിലൻസ് കോടതി ജാമ്യ ഹര്‍ജി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്.

🗞🏵 *ജമ്മു കാഷ്മീരിലെ സ്ഥിതിഗതികൾ സാധാരണ നിലയിലായെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.* ഇക്കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് കാഷ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കിയതു മുതൽ ഇന്നു വരെ അവിടെ അക്രമ സംഭവങ്ങൾ‌ ഒന്നും നടന്നിട്ടില്ലെന്നും ആരുടെയും ജീവൻ നഷ്ടപ്പെട്ടിട്ടില്ലെന്നും ഷാ ചൂണ്ടിക്കാട്ടി. ഇത് വ്യക്തമാക്കുന്നത് കാഷ്മീരിലെ സ്ഥിതിഗതികൾ പൂർണമായും സാധാരണ നിലയിലായെന്നും ഇവിടുത്തെ അവസ്ഥ തികച്ചും ശാന്തമാണെന്നുമാണ്- ഷാ പറഞ്ഞു.

🗞🏵 *മരട് ഫ്ലാറ്റ് പൊളിച്ച് മാറ്റാനുള്ള സുപ്രീംകോടതി ഉത്തരവ് നിലനിൽക്കെ സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വക്ഷിയോഗത്തിൽ പരിഹാരമാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.* ഇന്നത്തെ സർവകക്ഷി യോഗം അഭിപ്രായം തേടൽ മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു.

🗞🏵 *കിഫ്ബിയിൽ സിഎജി ഓഡിറ്റ് അനുവദിക്കാത്ത സർക്കാർ നിലപാട് തിരുത്തണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഗവർണർക്ക് കത്ത് നൽകി.* സിഎജി ഓഡിറ്റ് നിഷേധിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും ചെന്നിത്തല പറഞ്ഞു.

🗞🏵 *നടിയെ അക്രമിച്ച കേസിലെ മുഖ്യ തെളിവായ മെമ്മറി കാര്‍ഡിലെ ദൃശ്യങ്ങൾ രേഖകൾ തന്നെയെന്ന് സംസ്ഥാന സർക്കാർ.* ഇക്കാര്യം സർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. മെമ്മറി കാർഡിലെ ദൃശ്യങ്ങളുടെ പകര്‍പ്പ് തേടി ദിലീപ് നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കവേയാണ് ഇക്കാര്യം സർക്കാർ കോടതിയിൽ അറിയിച്ചത്.

🗞🏵 *അഫ്ഗാനിസ്ഥാനിലെ പർവാൻ പ്രവിശ്യയിൽ പ്രസിഡന്‍റ് അഷ്റഫ് ഗനി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിക്കിടെയുണ്ടായ ബോംബ് സ്ഫോടനത്തിൽ 24 പേർ കൊല്ലപ്പെട്ടു.* മുപ്പതോളം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സാധാരണക്കാരാണ് കൂടുതലായും കൊല്ലപ്പെട്ടതെന്നും മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.

🗞🏵 *പിറന്നാൾ ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അമ്മ ഹീര ബെന്നിനെ സന്ദർശിച്ചു.* ഗാന്ധിനഗറിലെ വീട്ടിലെത്തിയ മോദി അമ്മ ഹീര ബെന്നിനൊപ്പം ഭക്ഷണം കഴിച്ച ശേഷമാണ് മടങ്ങിയത്.

🗞🏵 *എഎസ്ഐയുടെ വീട് ആക്രമിച്ച കേസിൽ മൂന്നുപേർ പിടിയിൽ.* കാവനാട് മുക്കാട് ഡാനിഷ് ഭവനിൽ ഡാനിഷ് ജോർജ് (34), ചവറ മുകുന്ദപുരം പുത്തൻകാവിൽ കിഴക്കതിൽ പ്രമോദ് (24), പന്മന ചിറ്റൂർ മൈക്കാത്തറ പടിഞ്ഞാറ്റതിൽ മനു (34) എന്നിവരെയാണ് തെക്കുംഭാഗം സിഐ മുഹമ്മദ് ഖാന്‍റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പുലർച്ചെയോടെ അറസ്റ്റ് ചെയ്തത്. പ്രധാന പ്രതി കൊച്ചനി ഉൾപ്പടെയുള്ളവർ ഒളിവിലാണ്.

🗞🏵 *പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാൾ ആശംസകളുമായി നടൻ‌ മോഹൻലാൽ.* ഫേസ്ബുക്ക് പേജിലൂടെയാണ് മോഹൻലാൽ പ്രധാനമന്ത്രിക്ക് പിറന്നാൾ അശംസിച്ചത്. “നരേന്ദ്ര മോദിജി, താങ്കളുടെ വിജയത്തിനും ആരോഗ്യകരമായ ജീവിതത്തിനും സര്‍വേശ്വരൻ അനുഗ്രഹിക്കട്ടെ’യെന്ന് മോഹന്‍ലാല്‍ ആശംസിച്ചു.

🗞🏵 *ഭീകരാക്രമണ ഭീഷണിയെ തുടർന്ന് ചെന്നൈയിലും കാഞ്ചിപുരത്തും സുരക്ഷ ശക്തമാക്കി.* ചെന്നൈയിൽ എംജിആർ റെയിൽവേ സ്റ്റേഷനിലും കാഞ്ചിപുരം വരദരാജ ക്ഷേത്രത്തിലുമാണ് പ്രധാനമായും സുരക്ഷ ശക്തമാക്കിയിരിക്കുന്നത്.

🗞🏵 *കർണാടകയിൽ ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്മെന്‍റ് ഓർഗനൈസേഷന്‍റെ (ഡിആര്‍ഡിഒ) ആളില്ലാ വിമാനം തകര്‍ന്നു വീണു.* ചൊവ്വാഴ്ച രാവിലെ ചിത്രദുർഗയിലാണ് സംഭവം. ജോദിച്ചിക്കനഹള്ളിയിലെ വയലിലാണ് വലിയ ശബ്ദത്തോടെ ആളില്ലാ വിമാനം തകർന്നു വീണത്. പരീക്ഷണ പറക്കലിനിടെയാണ് വിമാനം തകർന്നു വീണതെന്ന് ഡിആർഡിഒ വൃത്തങ്ങൾ അറിയിച്ചു.

🗞🏵 *ജമ്മു കാഷ്മീരിലെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് സിപിഎം നേതാവ് മുഹമ്മദ് യൂസഫ് തരിഗാമി.* പുനസംഘടന കാഷ്മീരിലെ ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തി. കാഷ്മീർ ഇപ്പോൾ അശാന്തമാണെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കൊപ്പം നടത്തിയ വാർത്താ സമ്മേളനത്തിൽ തരിഗാമി പ്രതികരിച്ചു.

🗞🏵 *ഫോർട്ടു കൊച്ചിയിൽ വിദ്യാർഥികളുമായി പോയ സ്കൂൾ ബസിനു മുകളിലേക്ക് തണൽ മരം ഒടിഞ്ഞ് വീണ് ഡ്രൈവർക്ക് പരിക്കേറ്റു.* അപകട സമയത്ത് ബസിൽ ഡൈവറെക്കൂടാതെ ആറ് കുട്ടികളും ആയയും മാത്രം ഉണ്ടായിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ഇവർ ബസിന്‍റെ പിൻഭാഗത്തായിരുന്നു ഇരുന്നത്. ബസിന്‍റെ മുൻഭാഗം പൂർണമായും തകർന്നു.

🗞🏵 *പാക് അധീന കാഷ്മീർ ഇന്ത്യയുടെ അഭിവാജ്യഘടകമെന്ന് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ.* ഇന്നല്ലെങ്കിൽ നാളെ പാക് അധീന കാഷ്മീർ ഇന്ത്യയുടെ ഭാഗമാകുമെന്നും മോദി സർക്കാരിന്‍റെ നൂറാം ദിവസത്തിന്‍റെ ഭാഗമായി നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

🗞🏵 *പാലാരിവട്ടം പാലത്തിന്‍റെ തകർച്ചയുടെ കാരണം എൻജിനിയർമാരുടെ ധാർമികത ഇല്ലായ്മയെന്ന് ഇ. ശ്രീധരൻ.* കോഴിക്കോട്ട് എൻജിനിയേഴ്സ് ദിനാഘോഷത്തോടനുബന്ധിച്ചുള്ള പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്‍റെ പരാമർശം.

🗞🏵 *ഹിന്ദിയെ ഇഷ്ടപ്പെടാത്തവർ ദേശസ്നേഹമില്ലാത്തവരെന്നു ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ്.* ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഏകഭാഷാ വാദത്തിന്‍റെ ചുവടുപിടിച്ചാണു ബിജെപി മുഖ്യമന്ത്രിയുടെ പരാമർശം.

🗞🏵 *പാലാരിവട്ടം മേൽപ്പാലം അഴിമതിയിൽ മുൻ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിനും പങ്കുണ്ടെന്ന് കേസിലെ ഒന്നാംപ്രതി ടി.ഒ. സൂരജ്.* ഹൈക്കോടതിയിൽ സമർപ്പിച്ച ജാമ്യഹർജിയിലാണ് ഗുരുതര ആരോപണവുമായി ടി.ഒ. സൂരജ് രംഗത്തെത്തിയത്. തനിക്കെതിരേ ആരോപിക്കുന്ന കുറ്റങ്ങൾ ചെയ്യാൻ രേഖാമൂലം ഉത്തരവിട്ടത് ഇബ്രാഹിം കുഞ്ഞാണെന്നാണ് സൂരജ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്.

🗞🏵 *മരട് ഫ്ളാറ്റുമായി ബന്ധപ്പെട്ട വിഷയത്തിൽ സുപ്രീം കോടതി വിധിയെ പിന്തുണച്ചു സിപിഐ.* ശബരിമല വിധി നടപ്പാക്കിയെങ്കിൽ എന്തുകൊണ്ട് ഈ വിധി നടപ്പാക്കിക്കൂടായെന്ന്, മരട് ഫ്ളാറ്റുകൾ പൊളിച്ചുമാറ്റുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ സർക്കാർ വിളിച്ച സർവ്വകക്ഷിയോഗത്തിൽ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ ചോദിച്ചു.

🗞🏵 *വീണ്ടും വിവാദ പ്രസ്താവനയുമായി കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിംഗ്.* കാവി ധരിച്ചവർ ക്ഷേത്രത്തിനുള്ളിൽ പോലും ബലാത്സംഗങ്ങൾ നടത്തുന്നുവെന്നാണു കോണ്‍ഗ്രസ് നേതാവിന്‍റെ പരാമർശം. മധ്യപ്രദേശ് ആദ്ധ്യാത്മിക് വിഭാഗ് ഭോപ്പാലിൽ സംഘടിപ്പിച്ച സന്ത് സമാഗമത്തിൽ സംസാരിക്കവെയാണ് ദിഗ് വിജയ് സിംഗ് വിമർശനം ഉന്നയിച്ചത്.

🗞🏵 *തമിഴർ നന്ദിയില്ലാത്തവരെന്നു തമിഴ്നാട്ടിൽനിന്നുള്ള കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണൻ.* ആഭ്യന്തരമന്ത്രി അമിത് ഷായുടെ ഏകഭാഷാ വാദത്തിന്‍റെ ചുവടുപിടിച്ചായിരുന്നു കേന്ദ്രമന്ത്രിയുടെ പരാമർശം.

🗞🏵 *ജാര്‍ഖണ്ഡില്‍ വ്യാജ ആരോപണത്തെ തുടര്‍ന്നു കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടച്ച മലയാളി വൈദികന് ഒടുവില്‍ മോചനം.* തൊടുപുഴ വെട്ടിമറ്റം സ്വദേശി ഫാ. ബിനോയി വടക്കേടത്തുപറമ്പിലിന് ഇന്നലെ ജാര്‍ഖണ്ഡിലെ ഗോഡ്ഡയിലുള്ള ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് നിരുപാധിക ജാമ്യം അനുവദിച്ചത്. വൈദികനോടൊപ്പം അറസ്റ്റിലായ മുന്ന എന്നയാള്‍ക്കും ജാമ്യം.

🗞🏵 *ചൈനയിലെ തയുവാൻ നഗരത്തിനു സമീപമുള്ള ഡോണ്‍ജർജൂയിലെ വ്യാകുലമാതാ തീർത്ഥാടന ദേവാലയം നശിപ്പിക്കുന്നത് തടയാന്‍ വിശ്വാസികള്‍ ഒന്നടങ്കം രംഗത്ത്.* സെപ്റ്റംബർ പതിനഞ്ചാം തീയതി സഭ ആചരിച്ച വ്യാകുല മാതാവിന്റെ തിരുനാളിൽ പങ്കെടുക്കാനായി നൂറുകണക്കിന് വിശ്വാസികളാണ് എത്തിയത്.

🗞🏵 *മലങ്കര സുറിയാനി കത്തോലിക്കാ സഭ 89ാമതു പുനരൈക്യവാര്‍ഷിക സഭാസംഗമവും ബഥനി ആശ്രമ ശതാബ്ദി ആഘോഷവും 18, 19, 20 തീയതികളില്‍ കോട്ടയം വടവാതൂര്‍ ഗിരിദീപം ക്യാംപെസില്‍ നടക്കും.* 18നു വൈകുന്നേരം 5.30നു ഛായാചിത്രവും ദീപശിഖയും എബ്രഹാം മാര്‍ യൂലിയോസ്, യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം എന്നിവര്‍ സ്വീകരിക്കും. തുടര്‍ന്ന് എംസിവൈഎം ക്വിസ്.

🗞🏵 *യുദ്ധവും തുടര്‍ച്ചയായ ആഭ്യന്തര പ്രശ്നങ്ങളും മൂലം സമാധാനം നഷ്ട്ടമായ സിറിയയില്‍ പര്യടനം നടത്തുവാനുള്ള വ്യാകുല മാതാവിന്റെ ചിത്രം ഫ്രാന്‍സിസ് പാപ്പ ആശീര്‍വദിച്ചു.* ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ ‘എയിഡ് റ്റു ദി ചര്‍ച്ച് ഇന്‍ നീഡ്‌’ (എ.സി.എന്‍) ആണ് സിറിയയിലെ 34 രൂപതകളിലൂടെ ഈ പര്യടനം സംഘടിപ്പിക്കുന്നത്.

🗞🏵 *അമേരിക്കയിലെ ഇല്ലിനോയിസ് സംസ്ഥാനത്തെ ഡോക്ടറുടെ വീട്ടിൽ നിന്നും ഗർഭസ്ഥശിശുക്കളുടെ രണ്ടായിരത്തോളം ശരീരഭാഗങ്ങൾ കണ്ടെത്തിയത് വന്‍ചര്‍ച്ചയാകുന്നു.* സെപ്റ്റംബർ മൂന്നാം തീയതി മരണമടഞ്ഞ ഡോ. ഉൾറിച്ച് ക്ലോപ്ഫെർ എന്ന ഡോക്ടറുടെ വീട്ടിൽ നിന്നുമാണ് ഇത് കണ്ടെത്തിയിരിക്കുന്നത്. ഡോക്ടര്‍ നടത്തിയ ഭ്രൂണഹത്യയുടെ അവശിഷ്ട്ടങ്ങളാണെന്നാണ് പ്രാഥമിക നിഗമനം.

🍒🍒🍃🍒🍒🍃🍒🍒🍃🍒🍒

*ഇന്നത്തെ വചനം*

അക്കാലത്തെ പീഡനങ്ങള്‍ക്കുശേഷം പൊടുന്നനെ സൂര്യന്‍ ഇരുണ്ടുപോകും. ചന്‌ദ്രന്‍ പ്രകാശം തരുകയില്ല. നക്‌ഷത്രങ്ങള്‍ ആകാശത്തില്‍നിന്നു നിപതിക്കും. ആകാശ ശക്‌തികള്‍ ഇളകുകയും ചെയ്യും.
അപ്പോള്‍ ആകാശത്തില്‍ മനുഷ്യപുത്രന്‍െറ അടയാളം പ്രത്യക്‌ഷപ്പെടും; ഭൂമിയിലെ സര്‍വഗോത്രങ്ങളും വിലപിക്കുകയും മനുഷ്യപുത്രന്‍ വാനമേഘങ്ങളില്‍ ശക്‌തിയോടും മഹത്വത്തോടുംകൂടെ വരുന്നതു കാണുകയുംചെയ്യും.
വലിയ കാഹളധ്വനിയോടുകൂടെ തന്‍െറ ദൂതന്‍മാരെ അവന്‍ അയയ്‌ക്കും. അവര്‍ ആകാശത്തിന്‍െറ ഒരറ്റം മുതല്‍ മറ്റേ അറ്റംവരെ നാലുദിക്കുകളിലുംനിന്ന്‌ അവന്‍െറ തെരഞ്ഞെടുക്കപ്പെട്ടവരെ ഒരുമിച്ചുകൂട്ടും.
അത്തിമരത്തില്‍നിന്നു പഠിക്കുവിന്‍. അതിന്‍െറ കൊമ്പുകള്‍ ഇളതാവുകയും തളിര്‍ക്കുകയും ചെയ്യുമ്പോള്‍ വേനല്‍ക്കാലം അടുത്തിരിക്കുന്നുവെന്നു നിങ്ങള്‍ മനസ്‌സിലാക്കുന്നു.
അതുപോലെ, ഇതെല്ലാം കാണുമ്പോള്‍ അവന്‍ സമീപത്ത്‌, വാതില്‍ക്കലെത്തിയിരിക്കുന്നു എന്നു നിങ്ങള്‍ മനസ്‌സിലാക്കിക്കൊള്ളുവിന്‍.
സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, ഇതെല്ലാം സംഭവിക്കുന്നതുവരെ ഈ തലമുറ കടന്നുപോവുകയില്ല.
ആകാശവും ഭൂമിയും കടന്നുപോകും; എന്നാല്‍, എന്‍െറ വചനങ്ങള്‍ കടന്നുപോവുകയില്ല.
ആദിവസത്തെക്കുറിച്ചോ മണിക്കൂറിനെക്കുറിച്ചോ പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗത്തിലെ ദൂതന്‍മാര്‍ക്കോ പുത്രനുപോലുമോ അറിഞ്ഞുകൂടാ.
മത്തായി 24 : 29-36
🍒🍒🍃🍒🍒🍃🍒🍒🍃🍒🍒

*വചന വിചിന്തനം*
മനുഷ്യപുത്രന്റെ ആഗമനം

കാലത്തിന്റെ സൂചനകള്‍ വായിച്ചറിയണമെന്നും നിത്യതയെ ഉന്നം വച്ച് ജീവിക്കണമെന്നുമാണ് ഈശോ പറയുന്നത്. ഈ ലോകത്തില്‍ ജീവിക്കുമ്പോഴും വരാനിരിക്കുന്ന ലോകത്തിന്റെ പൗരന്മാരാകാനുള്ള ഒരുക്കങ്ങള്‍ നമ്മള്‍ നടത്തണമെന്നര്‍ത്ഥം. കാരണം, ”ഇവിടെ നമുക്ക് നിലനില്‍ക്കുന്ന പട്ടണമില്ല.’

പക്ഷേ, ഇന്ന് കാലത്തിന്റെ അടയാളങ്ങൾ കണ്ടെത്തുന്നതിൽ നമ്മളിൽ പലർക്കും പരാജയം സംഭവിക്കുന്നു. വചനത്തിന്റെ കൃത്യമായ വ്യഖ്യാനങ്ങൾ സ്വീകരിക്കുന്നതിൽ വരെ നമുക്ക് പരാജയം സംഭവിക്കുന്നു എന്നതാണ് യാഥാർത്ഥ്യം. എല്ലാത്തിന്റെയും തുടക്കവും ഒടുക്കവും ഇവിടെ ഈ ഭൂമിയിൽ എന്ന് ചിന്തിക്കുന്നവരും ചിന്തിക്കാൻ പ്രേരിപ്പിക്കുന്നവരുമുണ്ട്. എല്ലാ കണ്ണുകളും മുകളിലേയ്ക്ക്, ദൈവത്തിങ്കലേയ്ക്ക് ഉയരട്ടെ!
🍒🍒🍃🍒🍒🍃🍒🍒🍃🍒🍒

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*