വാർത്തകൾ

🗞🏵 *വയലിനിസ്റ്റ് ബാലഭാസ്കറിന്‍റെ അപകട മരണത്തിന്‍റെ അന്വേഷണ പുരോഗതി വിലയിരുത്താൻ സംസ്ഥാന പോലീസ് മേധാവി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്‍റെ യോഗം വിളിച്ചു.* ക്രൈംബ്രാഞ്ച് എഡിജിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിന്‍റെ യോഗമാണ് വരുന്ന ആഴ്ച അന്വേഷണ പുരോഗതി വിലയിരുത്തുക.

🗞🏵 *നീലേശ്വരം-കാലിക്കടവ്, കാസർഗോഡ്-തലപ്പാടി ഭാഗങ്ങളിൽ ദേശീയപാതയുടെ തകർച്ചയ്ക്ക് പരിഹാരം കാണാത്ത കേന്ദ്രസർക്കാരിന്‍റെയും നാഷണൽ ഹൈവേ അഥോറിറ്റി അധികൃതരുടെയും നടപടിയിൽ പ്രതിഷേധിച്ച് രാജ്മോഹൻ ഉണ്ണിത്താൻ എംപി 24 മണിക്കൂർ നിരാഹാരസമരം നടത്തും.*

🗞🏵 *മരടിലെ ഫ്ളാറ്റ് വിഷയത്തിൽ സർക്കാരിനോ ഉദ്യോഗസ്ഥതലത്തിലോ വീഴ്ചകൾ പറ്റിയിട്ടുണ്ടെങ്കിൽ അക്കാര്യങ്ങൾ പരിശോധിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.* ഹോളിഫെയ്ത്ത് എച്ച്ടുഒ ഫ്ളാറ്റ് സമുച്ചയത്തിലെത്തി താമസക്കാരെ കണ്ടശേഷം മാധ്യമ പ്രവർത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

🗞🏵 *സംസ്ഥാന സർക്കാരിന്‍റെ കെടുകാര്യസ്ഥതയും അലംഭാവവുമാണു മരടിലെ ഫ്ളാറ്റുടമകളുടെ ദുരവസ്ഥയ്ക്കു കാരണമായതെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ.* പൊളിച്ചുമാറ്റാൻ കോടതി ഉത്തരവിട്ട മരടിലെ ഫ്ളാറ്റ് സമുച്ചയത്തിലെത്തി താമസക്കാരെ കണ്ടശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു രാധാകൃഷ്ണൻ.

🗞🏵 *കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ കോണ്‍ഗ്രസ് നേതാവും മുൻ കർണാടക മന്ത്രിയുമായ ഡി.കെ. ശിവകുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.* നെഞ്ചുവേദനയെ തുടർന്ന് ശനിയാഴ്ച രാത്രിയാണ് ശിവകുമാറിനെ ഡൽഹി രാംമനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

🗞🏵 *കർണാടകയിൽ ജെഡിഎസിന്‍റെ 20 എംഎൽഎമാർ രാജിക്ക് തയാറാണെന്ന് അയോഗ്യനാക്കപ്പെട്ട പാർട്ടി എംഎൽഎ നാരായണ ഗൗഡ.* സഖ്യസർക്കാറിന്‍റെ വീഴ്ചക്ക് കാരണമായ വിമത നീക്കം നടത്തി രാജി നൽകിയ എംഎൽഎമാരിൽ ഒരാളാണ് നാരായണ ഗൗഡ. മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കുടുംബത്തേയും നാരായണ ഗൗഡ വിമർശിച്ചു.

🗞🏵 *ജിഎസ്ടിയിലെ ദുരുപയോഗങ്ങൾ പരിശോധിക്കുന്നതിന് ആധാർ നിർബന്ധമാക്കുന്നു.* പുതിയ ഇടപാടുകാർക്ക് 2020 മുതൽ ജിഎസ്ടി രജിസ്ട്രേഷനാണ് ആധാർ നിർബന്ധമാക്കുന്നത്. ഇതുവരെ ഐച്ഛികമായിരുന്നതാണ് 2020 ജനുവരി ഒന്നുമുതൽ നിർബന്ധമാകുന്നത്.

🗞🏵 *ജമ്മു കാഷ്മീർ വിഷയത്തിൽ പ്രതികരണവുമായി നോബേൽ ജേതാവ് മലാല യൂസഫ്സായി.* കാഷ്മീരിലെ സ്കൂൾ കുട്ടികളെ സഹായിക്കണമെന്ന് മലാല യുഎന്നിനോട് അഭ്യർഥിച്ചു. ജമ്മു കാഷ്മീരിലെ സ്കൂൾ കുട്ടികൾക്ക് സുരക്ഷിതമായി സ്കൂളിൽ പോകാൻ സഹായിക്കണമെന്ന് ഐക്യരാഷ്ട്രസഭയുടെ പൊതുസഭയിൽ പങ്കെടുക്കുന്ന രാഷ്ട്രത്തലവന്മാരോടും മറ്റ് ലോകനേതാക്കളോടുമാണ് മലാല അഭ്യർഥിച്ചിരിക്കുന്നത്.

🗞🏵 *റഷ്യയിലെ യരോസ്ലാവ് നഗത്തിൽ ബസും ട്രക്കും കൂട്ടിയിടിച്ച് എട്ട് പേർ മരിച്ചു.* 29 പേർക്ക് പരിക്കേറ്റു. ശനിയാഴ്ചയായിരുന്നു സംഭവം.

🗞🏵 *എംസി റോഡിൽ തുരുത്തി മിഷൻ പള്ളിക്കു സമീപം കാർ ടാങ്കർ ലോറിയിൽ ഇടിച്ച് ഒരാൾ മരിച്ചു.* മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഞായറാഴ്ച പുലർച്ചെ 1.15നാണ് അപകടം. കുറിച്ചി തെങ്ങനാടിയിൽ അശോകന്‍റെ മകൻ ആദിനാഥാണ്(23) മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ആദിയുടെ അമ്മ പ്രമീളയെ (40) മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

🗞🏵 *ഫുട്‌ബോള്‍ മത്സരം കാണാന്‍ പുരുഷവേഷം ധരിച്ച് സ്‌റ്റേഡിയത്തില്‍ പ്രവേശിക്കാൻ ശ്രമിച്ചതിന് തടവുശിക്ഷ അനുഭവിക്കേണ്ടിവരുമെന്ന് അറിഞ്ഞ് ജീവനൊടുക്കിയ സഹര്‍ ഖൊദായാരി ചോദ്യം ചെയ്യലിൽ തെറ്റു സമ്മതിച്ചിരുന്നതായി ഇറാൻ അധികൃതർ.* ആറു മാസം തടവുശിക്ഷ അനുഭവിക്കേണ്ടി വരുമെന്ന് അധികൃതർ പറഞ്ഞിരുന്നെന്ന വാർത്തകൾ ഇറാൻ നിഷേധിച്ചു. വിചാരണ തുടങ്ങിയിട്ടില്ലാത്തതിനാൽ ശിക്ഷ വിധിച്ചിരുന്നില്ലെന്നും പെൺകുട്ടിയെ അറിയിച്ചിരുന്നതായി ജുഡീഷ്യറി വക്താവ് ഗോലംഹൊസീൻ ഇസ്മൈലി പറഞ്ഞു.

🗞🏵 *സൗദി സർക്കാരിന്‍റെ അരാംകോ എണ്ണ കന്പനിയുടെ രണ്ടു കേന്ദ്രങ്ങളിലെ പ്രവർത്തനം നിർത്തിവച്ചു.* ഡ്രോൺ ആക്രമണത്തെ തുടർന്നാണ് എണ്ണയുത്പാദനം താത്കാലികമായി നിർത്തിവച്ചത്.

🗞🏵 *ഒരു രാജ്യം, ഒരു ഭാഷ വാദം മാതൃഭാഷയെ സ്നേഹിക്കുന്ന മനുഷ്യന്‍റെ ഹൃദയവികാരത്തിനു നേരെയുള്ള യുദ്ധപ്രഖ്യാപനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.* ഭാഷയുടെ പേരിൽ സംഘപരിവാർ പുതിയ സംഘർഷ വേദി തുറക്കുകയാണെന്നും പിണറായി വിജയൻ ആരോപിച്ചു. ഫേസ്ബുക്കിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

🗞🏵 *യുഎഇയില്‍ ചെക്ക് കേസില്‍ അറസ്റ്റിലായ ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി കേരളത്തിലെത്തി.* ഞായറാഴ്ച രാവിലെ നെടുന്പാശേരി വിമാനത്താവളത്തിലാണ് അദ്ദേഹം വന്നിറങ്ങിയത്. കേസില്‍ നിന്ന് മോചിതനായതിനെ തുടര്‍ന്നാണ് തുഷാറിന് കേരളത്തിലേക്ക് തിരിക്കാന്‍ സാധിച്ചത്. വിമാനത്താവളത്തിൽ ബിഡിജെഎസ് പ്രവർത്തകർ വൻ സ്വീകരണമൊരുക്കുകയും ചെയ്തിരുന്നു.

🗞🏵 *വിദ്യാർഥിനികളോട് മേശമായി പെരുമാറിയെന്ന പരാതിയെ തുടർന്ന് സസ്പെൻഷനിലായ അധ്യാപകനെ തിരിച്ചെടുത്തതിനെതിരെ ബനാറസ് ഹിന്ദു സർവകലാശാലയിൽ (ബിഎച്ച്‌യു) വിദ്യാർഥി പ്രതിഷേധം.* ശനിയാഴ്ച രാത്രി സർവകലാശാല കാമ്പസിൽ വിദ്യാർഥികൾ കുത്തിയിരിപ്പ് സമരം നടത്തി. സ്ത്രീവിരുദ്ധനായ വിസി എന്ന ഹാഷ്‌ടാഗിൽ ബാനർ ഉയർത്തിയാണ് വിദ്യാർഥികൾ പ്രതിഷേധിക്കുന്നത്.

🗞🏵 *ചെലവൂരില്‍ റിട്ട.ബിഎസ്എന്‍എല്‍ ജീവനക്കാരൻ‌ ഭാര്യയെ കൊടുവാൾകൊണ്ട് വെട്ടികൊലപ്പെടുത്തി.* തുടര്‍ന്ന് വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ച പ്രതിയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെലവൂര്‍ കുണ്ടംപുറത്ത് റോസ്‌ഡേല്‍ വീട്ടില്‍ ശോഭ(54)യാണ് ഭർത്താവ് രാഘവന്‍റെ (64) വെട്ടേറ്റു മരിച്ചത്.

🗞🏵 *കർണാടകയിൽ ജെഡിഎസിന്‍റെ 20 എംഎൽഎമാർ രാജിക്ക് തയാറാണെന്ന അയോഗ്യനാക്കപ്പെട്ട പാർട്ടി എംഎൽഎ നാരായണ ഗൗഡയുടെ അവകാശവാദം തള്ളി എച്ച്.ഡി. ദേവഗൗഡ.* ആരും എവിടെയും പോകില്ലെന്ന് ജെഡിഎസ് അധ്യക്ഷൻ ദേവഗൗഡ പറഞ്ഞു.

🗞🏵 *മെക്സിക്കോയിൽ 44 പേരുടെ മൃതദേഹങ്ങൾ കിണറ്റിൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി.* ജാലിസ്കോ സംസ്ഥാനത്തെ ഗ്വാഡലജാറ നഗരത്തിന് സമീപത്തുള്ള കിണറ്റിലാണ് 119 കറുത്ത ബാഗുകളിലായി മൃതദേഹങ്ങൾ കുഴിച്ചിട്ടിരുന്നത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പ്രദേശത്ത് ദുർഗന്ധം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികൾ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

🗞🏵 *ചെക്ക് കേസില്‍ കുടുക്കിയത് സിപിഎം അല്ലെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.* ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ് ശ്രീധരൻ പിള്ളയുടെ ആരോപണം തള്ളിയാണ് തുഷാർ രംഗത്തെത്തിയത്. തനിക്കെതിരായ കേസിന് പിന്നില്‍ സിപിഎം അല്ല. കേസ് കൊടുത്ത നാസിലിന് പിന്നില്‍ ആരാണെന്ന് അറിയാമെന്നും തുഷാര്‍ പറഞ്ഞു.

🗞🏵 *പാലായിലെ യുഡിഎഫ് സ്ഥാനാർഥി ജോസ് ടോം, പി.ജെ. ജോസഫിനെ സന്ദർശിക്കാത്തതിൽ ജോസഫ് വിഭാഗത്തിന് അതൃപ്തി.* പി.ജെ. ജോസഫിനെ കാണാൻ സ്ഥാനാർഥി വരാത്തത് ദൗർഭാഗ്യകരമാണെന്ന് സജി മഞ്ഞക്കടന്പിൽ പ്രതികരിച്ചു.

🗞🏵 *മരട് ഫ്ളാറ്റുകളുടെ കാര്യത്തിൽ തങ്ങൾക്ക് ഇനി ഉത്തരവാദിത്വമില്ലെന്ന് നിർമാതാക്കൾ.* മരട് നഗരസഭയ്ക്ക് ഫ്ളാറ്റ് നിർമാതാക്കൾ നൽകിയ മറുപടി കത്തിലാണ് ഇക്കാര്യം വിശദമാക്കിയിരിക്കുന്നത്. ഫ്ളാറ്റുകൾ നിയമാനുസൃത്യം ഉടമകൾക്ക് വിറ്റതാണെന്നും പദ്ധതിയുമായി ഇപ്പോൾ തങ്ങൾക്ക് ബന്ധമില്ലെന്നും കത്തിൽ വ്യക്തമാക്കുന്നു.

🗞🏵 *സൗദിയുടെ എണ്ണപ്പാടങ്ങൾ‌ക്കു നേരെ ആക്രമണം നടത്തിയത് ഇറാനാണെന്ന് അമേരിക്ക.* ആക്രമണത്തിനു പിന്നിൽ ഇറാന്‍റെ പിന്തുണയുള്ള ഹൗതി വിമതരാണെന്ന അവകാശവാദം അമേരിക്ക തള്ളി. യമനിൽനിന്നാണ് ഡ്രോൺ‌ വന്നതെന്നതിനുള്ള ഒരു തെളിവുമില്ലെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോ പറഞ്ഞു. ലോകത്തിന്‍റെ ഇന്ധന വിതരണ കേന്ദ്രത്തിനു നേരെ മുൻപൊരിക്കലും ഉണ്ടാകാത്ത തരത്തിലുള്ള ആക്രമണമാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

🗞🏵 *നിയന്ത്രണരേഖയിൽ പാക്കിസ്ഥാൻ നടത്തുന്ന നുഴഞ്ഞുകയറ്റ ശ്രമം പ്രതിരോധിക്കുക മാത്രമാണ് ഇന്ത്യ ചെയ്യുന്നതെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ.* ശനിയാഴ്ച നിയന്ത്രണരേഖയിൽ രണ്ടു പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതിനോടാണ് അദ്ദേഹത്തിന്‍റെ പ്രതികരണം. ഈ വർഷം ഇതുവരെ 2050ലധികം വെടിനിർത്തൽ ലംഘനങ്ങൾ പാക്കിസ്ഥാൻ നടത്തി. ഇതിൽ 21 ഇന്ത്യക്കാർ മരിച്ചതായും രവീഷ് കുമാർ അറിയിച്ചു.

🗞🏵 *ഹിന്ദി ഭാഷയെ സംബന്ധിച്ച വിവാദം അനാവശ്യമെന്ന് മുതിർന്ന ബിജെപി നേതാവ് ഒ. രാജഗോപാൽ എംഎൽഎ.* ഹിന്ദി ദിനത്തിലെ അമിത്ഷായുടെ പരാമർശം വിവാദമാക്കാൻ ഇതര രാഷ്ട്രീയ പാർട്ടികൾ ശ്രമിക്കുകയാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. അമിത്ഷായുടെ ഹിന്ദി വാദത്തിനെതിരെ കേരളത്തിൽ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് രാജഗോപാൽ രംഗത്തെത്തിയിരിക്കുന്നത്.

🗞🏵 *ആന്ധ്രാപ്രദേശിലെ ഗോദാവരി നദിയിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 50 പേരെ കാണാതായി.* 11 ജീവനക്കാരടക്കം 60 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ഇതിൽ പത്തുപേരെ രക്ഷപ്പെടുത്തി. കിഴക്കൻ ഗോദാവരി ജില്ലയിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് സംഭവമുണ്ടായത്.

🗞🏵 *ഇന്ത്യക്കാർ കരുതുന്നതുപോലെ പാക്കിസ്ഥാനിലെ ജനങ്ങളെല്ലാം അസന്തുഷ്ടരല്ലെന്ന് എൻസിപി അധ്യക്ഷൻ ശരത് പവാർ.* തനിക്ക് പാക്കിസ്ഥാനിലെ വളരെ ഊഷ്മളമായ വരവേൽപ്പാണ് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.

🗞🏵 *മോട്ടോർവാഹന ഭേദഗതിക്കെതിരെ ഓർഡിനൻസ് കൊണ്ടുവരാൻ എംപിമാർ മുൻകൈ എടുെക്കണമെന്ന് നിയമമന്ത്രി എ കെ ബാലൻ.* ഒരുകേന്ദ്രമന്ത്രി മാത്രം വിചാരിച്ചാൽ ഒന്നും നടക്കില്ല. വേണ്ടത് ഓർഡിനൻസാണ്. പിഴയിൽ ഇളവ് വരുത്തുന്നതിൽ സംസ്ഥാനത്തിന് പരിമിതികളുണ്ട്. ജനങ്ങൾക്ക് ഉപകാരപ്രദമായ നിലപാടാണ് സംസ്ഥാനം സ്വീകരിക്കുകയെന്നും എകെ ബാലൻ പാലക്കാട്ട് പറഞ്ഞു.

🗞🏵 *ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ 22 വർഷങ്ങൾക്ക് മുൻപ് കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി.* കുളത്തിൽ മുങ്ങിക്കിടക്കുന്ന കാറിനുള്ളിൽ നിന്നാണ് 1997 ൽ കാണാതായ വ്യക്തിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. യുഎസിലെ ഫ്ലോറിഡയിൽ താമസിച്ചിരുന്ന 40 കാരനായ വില്യം മോൾഡിനെ 1997 നവംബറിലാണ് കാണാതായത്.

🗞🏵 *പരീക്ഷകള്‍ മലയാളത്തിലും വേണമെന്ന ആവശ്യത്തില്‍ തീരുമാനമെടുക്കാന്‍ പി.എസ്.സി യോഗം നാളെ.* ചോദ്യങ്ങള്‍ മാതൃഭാഷയിലും വേണമെന്ന ഐക്യമലയാള പ്രസ്ഥാനത്തിന്റെ ആവശ്യം പി.എസ്.സി അംഗീകരിച്ചേക്കും. യോഗത്തിനുശേഷം കമ്മിഷന്‍ ചെയര്‍മാനും സെക്രട്ടറിയും മുഖ്യമന്ത്രിയെ കാണും.

🗞🏵 *മരടില്‍ സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് സിപിെഎ സംസ്ഥാന സെക്രട്ടരി കാനം രാജേന്ദ്രന്‍.* നിയമം ലംഘിച്ച് ഫ്ലാറ്റ് കെട്ടിയത് ഫ്ലാറ്റ് നിര്‍മാതാക്കളാണ്. അവരെ സംരക്ഷിക്കാന്‍ സിപിഐ കൂട്ടുനില്‍ക്കില്ല.

🗞🏵 *മരട് ഫ്ലാറ്റ് വിഷയം ചർച്ച ചെയ്യാൻ സർവകക്ഷിയോഗം വിളിച്ച രീതിയിൽ പ്രതിപക്ഷ നേതാവിന് അതൃപ്തി.* തന്നോട് ആലോചിക്കാതെയാണ് സർവകക്ഷി യോഗ തീയതി തീരുമാനിച്ചതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പ്രതിപക്ഷ നേതാവിനോടു കൂടി ആലോചിച്ച ശേഷം സർവകക്ഷി യോഗ തീയതി തീരുമാനിക്കുന്നതാണ് കാലാകാലങ്ങളിൽ മുഖ്യമന്ത്രിമാർ സ്വീകരിച്ചിരുന്ന രീതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗത്തിൽ താൻ നേരിട്ട് പങ്കെടുത്തില്ലെങ്കിലും യുഡിഎഫ് നേതാക്കളുടെ പ്രാതിനിധ്യം ഉറപ്പാക്കുമെന്നും രമേശ് പാലായിൽ പറഞ്ഞു.

🗞🏵 *ഫ്ലെക്സ് ബോർഡ് വീണ് തമിഴ്നാട്ടിൽ യുവതി മരിച്ച സംഭവത്തിൽ മാതൃകാ നീക്കവുമായി സിനിമാ താരങ്ങൾ രംഗത്തെത്തി.* മമ്മൂട്ടിക്ക് പിന്നാലെ വിജയ്, സൂര്യ, അജിത്ത് എന്നിവരാണ് ആരാധകരോട് അഭ്യർഥനയുമായി രംഗത്തെത്തിയത്. സിനിമയുമായി ബന്ധപ്പെട്ടോ ഫാൻസ് അസോസിയേഷനുകളുടെ പേരിലോ ഇനി ആരാധകർ െഫ്ലക്സുകൾ വയ്ക്കരുതെന്ന് താരങ്ങൾ ഇറക്കിയ പത്രക്കുറിപ്പിൽ ആവശ്യപ്പെടുന്നു.

🗞🏵 *ആന്ധ്രാപ്രദേശിലെ ദേവിപട്ടണത്ത് ഗോദാവരി നദിയില്‍ വിനോദസഞ്ചാര ബോട്ട് മുങ്ങി പതിനൊന്നുപേര്‍ മരിച്ചു.* 25 പേരെ രക്ഷപ്പെടുത്തി. 61 പേരാണ് ബോട്ടിലുണ്ടായിരുന്നത്. ദേശീയ ദുരന്തനിവാരണസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ പത്തുലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.

🗞🏵 *ആര്‍എസ്എസ് പോഷകസംഘടനയായ സേവാഭാരതി പ്രവര്‍ത്തകര്‍ പൂജാവിഗ്രഹങ്ങള്‍ മോഷ്ടിച്ചെന്നാരോപിച്ച് ശ്രീപദ്മനാഭസ്വാമിക്ഷേത്രത്തിലെ പുഷ്പാഞ്ജലി സ്വാമിയാര്‍ സത്യഗ്രഹസമരം തുടങ്ങി.* ഹിന്ദുമത സംരക്ഷകര്‍ എന്ന് അവകാശപ്പെടുന്നവര്‍ തന്റെ ചാതുര്‍മാസവ്രതം മുടക്കിയെന്ന് പുഷ്പാഞ്ജലി സ്വാമിയാര്‍ പറഞ്ഞു. ആരോപണം സേവാഭാരതി നിഷേധിച്ചു.

🗞🏵 *രണ്ടാഴ്ചമുമ്പ് മരിച്ച ഡോക്ടറുടെ വീട്ടിൽ നിന്നു കണ്ടെത്തിയത് 2,200 ഭ്രൂണാവശിഷ്ടങ്ങൾ.* സെപ്റ്റംബർ മൂന്നിനാണു ക്ലോഫർ മരിച്ചത്. ക്ലോഫറുടെ വീട്ടുപരിസരത്തു നടത്തിയ പരിശോധനയിലാണു ശാസ്ത്രീയമായി സൂക്ഷിച്ച ഭ്രൂണാവശിഷ്ടം കണ്ടെത്തിയത്. ഭ്രൂണഹത്യ നടത്തുന്നതിൽ പേരെടുത്ത ഡോക്ടർ ഉൾറിച്ച് ക്ലോഫറുടെ വീട്ടിൽനിന്നാണ് ഇത്രയധികം ഭ്രൂണാവശിഷ്ടം കണ്ടെത്തിയത്.

🗞🏵 *ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ അഗ്നിക്കിരയാക്കിയ ഇറാഖിലെ ക്വാരഖോഷ് പട്ടണത്തിലെ ക്രിസ്ത്യന്‍ ലൈബ്രറി വീണ്ടും തുറന്നു.* മതബോധനം ഉള്‍പ്പെടെയുള്ള സഭാസംബന്ധിയായ പ്രവര്‍ത്തനങ്ങളുടേയും സെമിനാറുകളുടേയും, കലാപ്രദര്‍ശനങ്ങളുടേയും, സ്ഥിരം വേദിയായ ക്രിസ്ത്യന്‍ സാമൂഹ്യ-സാംസ്കാരിക കേന്ദ്രത്തിന്റെ ഭാഗമായിരുന്ന ഫാ. ലൂയിസ് കസബ് ലൈബ്രറിയാണ് രണ്ടുമാസം നീണ്ട അറ്റകുറ്റപ്പണികള്‍ക്ക് ശേഷം വീണ്ടും തുറന്നിരിക്കുന്നത്

🗞🏵 *ക്രൈസ്തവ സന്യാസത്തിനെതിരെ നടത്തുന്ന വ്യാജാരോപണങ്ങളെ തിരുത്തുക,* സംഘടിതമായ ആക്ഷേപങ്ങള്‍ക്ക് മറുപടി നല്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച അല്‍മായ സന്ന്യസ്ത മഹാസംഗമം വന്‍ വിജയമായി. മാനന്തവാടി ദ്വാരക സീയോനില്‍ നടന്ന പരിപാടിയില്‍ രണ്ടായിരത്തിഎണ്ണൂറോളം ആളുകളാണ് പങ്കുചേര്‍ന്നത്.
 
🗞🏵 *ജമ്മു കശ്‍മീരിന്‌ പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടിയെ ചോദ്യം ചെയ്‌ത്‌ സുപ്രീം കോടതിയിൽ എത്തിയിട്ടുള്ള ഹർജികൾ ഇന്ന്,തിങ്കളാഴ്ച പരിഗണിക്കും.*

🗞🏵 *ബാങ്കിങ് മേഖലയിലെ യൂണിയനുകള്‍ സെപ്റ്റംബര്‍ 26, 27 തീയതികളില്‍ പണിമുടക്കുന്നു.* പത്തു പൊതുമേഖലാ ബാങ്കുകള്‍ ലയിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെയാണ് പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.
 
🗞🏵 *കവി കിളിമാനൂര്‍ മധു അന്തരിച്ചു.* 67 വയസായിരുന്നു. സമയതീരങ്ങളില്‍, മണല്‍ ഘടികാരം, ഹിമസാഗരം, ചെരുപ്പ്, കണ്ണട, ജീവിതത്തിന്റെ പേര് തുടങ്ങിയ കവിതാസമാഹാരങ്ങളും യാത്രയും ഞാനും പ്രണയത്തിലെപ്പോഴും എന്ന യാത്രാക്കുറിപ്പും രചിച്ചിട്ടുണ്ട്.

🗞🏵 *മരട് ഫ്ലാറ്റ് വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് സർക്കാർ.* നാളെ ആയിരിക്കും. സർവ്വകക്ഷി യോഗം ചേരുക.

🗞🏵 *പാലാ ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എന്‍സിപിയില്‍ നിന്ന് കൂട്ടരാജി.* മാണി സി കാപ്പന്റെ സ്ഥാനാര്‍ത്ഥിത്വത്തില്‍ പ്രതിഷേധിച്ചാണ് എന്‍സിപിയില്‍ നിന്ന് കൂട്ടരാജി വെച്ചത്. 42 പേരാണ് രാജിവെച്ത്

🗞🏵 *ഇറാഖിലെ നിനവേയിലെ ക്രൈസ്തവ സാന്നിധ്യം നിലനിർത്തുന്നതിനായി സർക്കാരിനും ഇറാഖി ജനതയ്ക്കും മാനുഷികവും, ധാർമികവുമായ ഉത്തരവാദിത്വമുണ്ടെന്ന് കൽദായ സഭയുടെ തലവൻ കർദ്ദിനാൾ ലൂയിസ് റാഫേൽ സാക്കോ.*

🗞🏵 *ജീവിച്ചിരിക്കുമ്പോള്‍ സ്നേഹിക്കാതെ മരിക്കുമ്പോള്‍ മാത്രം സ്നേഹിക്കുന്ന ഒരു വിഭാഗം ഉണ്ടെങ്കില്‍ അത് ക്രൈസ്തവര്‍ മാത്രമാണ്.* വര്‍ഗ്ഗബോധമില്ലാതെ അധഃപതിച്ചു കൊണ്ടിരിക്കുന്ന ക്രൈസ്തവ സമൂഹത്തിന് സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍ ശക്തമായ ഓര്‍മ്മപ്പെടുത്തലുമായി വയനാട് അനുഗ്രഹ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. മാത്യു വയലാമണ്ണില്‍.

🗞🏵 *വിശ്വാസ ജീവിതത്തിനും സന്യസ്ത പൗരോഹിത്യ ജീവിതത്തിനും എതിരായി സമീപകാലത്തായി നടന്നു കൊണ്ടിരിക്കുന്ന അപവാദ പ്രചരണങ്ങളെ പൊതു സമൂഹത്തില്‍ തുറന്ന് കാണിക്കുന്നതിനായി വിശ്വാസ സംരക്ഷണ വേദി എന്ന പേരില്‍ അത്മായ സംഘടന രൂപീകരിച്ചു.*

🔷🔷🔶🔷🔷🔶🔷🔷🔶🔷🔷

*ഇന്നത്തെ വചനം*

അയല്‍ക്കാരനെ സ്‌നേഹിക്കുക, ശത്രുവിനെ ദ്വേഷിക്കുക എന്നുപറഞ്ഞിട്ടുള്ളത്‌ നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ.
എന്നാല്‍, ഞാന്‍ നിങ്ങളോടു പറയുന്നു: ശത്രുക്കളെ സ്‌നേഹിക്കുവിന്‍; നിങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുവിന്‍.
അങ്ങനെ, നിങ്ങള്‍ നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവിന്‍െറ മക്കളായിത്തീരും. അവിടുന്ന്‌ ശിഷ്‌ടരുടെയുംദുഷ്‌ടരുടെയും മേല്‍ സൂര്യനെ ഉദിപ്പിക്കുകയും നീതിമാന്‍മാരുടെയും, നീതിരഹിതരുടെയും മേല്‍ മഴ പെയ്യിക്കുകയും ചെയ്യുന്നു.
നിങ്ങളെ സ്‌നേഹിക്കുന്നവരെ നിങ്ങള്‍ സ്‌നേഹിച്ചാല്‍ നിങ്ങള്‍ക്കെന്തു പ്രതിഫലമാണു ലഭിക്കുക? ചുങ്കക്കാര്‍പോലും അതുതന്നെ ചെയ്യുന്നില്ലേ?
സഹോദരങ്ങളെ മാത്രമേ നിങ്ങള്‍ അഭിവാദനം ചെയ്യുന്നുള്ളുവെങ്കില്‍ വിശേഷവിധിയായി എന്താണു നിങ്ങള്‍ചെയ്യുന്നത്‌? വിജാതീയരും അതുതന്നെ ചെയ്യുന്നില്ലേ?
അതുകൊണ്ട്‌, നിങ്ങളുടെ സ്വര്‍ഗസ്‌ഥനായ പിതാവ്‌ പരിപൂര്‍ണനായിരിക്കുന്നതുപോലെ നിങ്ങളും പരിപൂര്‍ണരായിരിക്കുവിന്‍.
മത്തായി 5 : 43-48
🔷🔷🔶🔷🔷🔶🔷🔷🔶🔷🔷

*വചന വിചിന്തനം*
ശത്രുക്കളെ സ്‌നേഹിക്കുക

‘ശത്രുക്കളെ സ്‌നേഹിക്കുക’ എന്ന കല്പനയില്‍ നിന്നും നിന്റെ ‘ശത്രു’ ആരാണെന്ന് വ്യക്തമായി മനസ്സിലാക്കാം. ആരെയെല്ലാം നിന്റെ സ്‌നേഹവലയത്തില്‍ നിന്ന് നീ അകറ്റി നിര്‍ത്തിയിട്ടുണ്ടോ അവരാണ് നിന്റെ ശത്രുക്കള്‍.

തിരികെ കിട്ടുന്ന സ്‌നേഹത്തിന്റെ അളവ് നോക്കാതെ നിന്റെ സ്‌നേഹപിതാവിനെ പോലെ പരിധികളില്ലാതെ സ്‌നേഹിക്കാന്‍ തുടങ്ങുക. നിന്റെ ശത്രു നിന്നെ ദ്രോഹിച്ചവനല്ല; നിന്നെ സ്‌നേഹിക്കാത്തവനുമല്ല. നീ ഇതുവരെ സ്‌നേഹിച്ചിട്ടില്ലാത്തവനാണ്.
🔷🔷🔶🔷🔷🔶🔷🔷🔶🔷🔷

© *പരമാവധി ഷെയർ ചെയ്യുക….. നിലം നോക്കാതെ വിത്ത് വിതറിയ വിതക്കാരനെപ്പോലെ… നല്ലനിലം എവിടെയെങ്കിലും ഉണ്ടാകും*