സ്റ്റോക്ഹോം: ഇസ്ലാം മതം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ച ഇറാനിയന്‍ വനിത ഐഡീന്‍ സ്ട്രാന്‍ഡ്സന് അഭയാര്‍ത്ഥി പദവിയും താമസാനുമതിയും നല്‍കുവാന്‍ സ്വീഡനിലെ മൈഗ്രേഷന്‍ ഏജന്‍സിയുടെ തീരുമാനം.രാജ്യം വിടുവാനോ ജോലി ചെയ്യുവാന്‍ കഴിയാത്ത സാഹചര്യത്തില്‍ രണ്ടു വര്‍ഷങ്ങള്‍ തള്ളിനീക്കിയതിന് ശേഷമാണ് സ്ട്രാന്‍ഡ്സന് അഭയാര്‍ത്ഥി പദവി നല്‍കുവാന്‍ സ്വീഡിഷ് സര്‍ക്കാര്‍ തീരുമാനിച്ചത്. നേരത്തെ ഇറാനില്‍ നിന്നു തന്നെ സ്ട്രാന്‍ഡ്സന്‍ ക്രിസ്തുവിലുള്ള തന്റെ വിശ്വാസം പരസ്യമായി വെളിപ്പെടുത്തുക വഴി മാധ്യമ ശ്രദ്ധ നേടുകയും ക്രൈസ്തവ വിശ്വാസം സ്വീകരിച്ചിരിന്നു.സ്വീഡനിലെ പാസ്റ്ററായ കായി ബെര്‍ജറിനെയാണ് സ്ട്രാന്‍ഡ്സന്‍ വിവാഹം ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈ 10-നായിരുന്നു ഇവരുടെ വിവാഹം. തുടക്കത്തില്‍ പൌരത്വത്തിനായി അപേക്ഷിച്ച സ്ട്രാന്‍ഡ്സന്റെ അപേക്ഷ നിരസിക്കുകയും അവളെ ഇറാനിലേക്ക് മടക്കി അയക്കുവാനുമായിരുന്നു സ്വീഡിഷ് ഗവണ്‍മെന്റ് തീരുമാനം. സ്ട്രാന്‍ഡ്സന്റെ കഥ പുറത്തായതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമായി നിരവധി പേര്‍ അവള്‍ക്കായി രംഗത്തെത്തി. ഇതിനിടെ ഹംഗേറിയന്‍ സര്‍ക്കാര്‍ അവള്‍ക്ക് അഭയം വാഗ്ദാനം ചെയ്തിരിന്നു.