പ്രതിഛായയിലെ ലേഖനം അനാവശ്യമാണെന്നും വിശദീകരണം ചോദിക്കുമെന്നും ജോസ് കെ മാണി.ലേഖനം പാർട്ടി നിലപാടല്ല. അത്തരം പരാമര്‍ശങ്ങള്‍ വരാന്‍ പാടില്ലാത്തതായിരുന്നു. സംഭവത്തിൽ വിശദീകരണം ചോദിക്കുമെന്നും അദ്ദേഹം പറഞ്ഞു. അഭിപ്രായ വ്യത്യാസങ്ങള്‍ എന്തൊക്കെയുണ്ടെങ്കിലും ഇനി വിവാദമാക്കാന്‍ പാടില്ല. ഐക്യജനാധിപത്യ മുന്നണി ഒത്തൊരുമയോടെ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും ജോസ്.കെ.മാണി കൂട്ടിച്ചേര്‍ത്തു.ജോസ് ടോമിനു കേരള കോണ്‍ഗ്രസ്-എമ്മിന്‍റെ ചിഹ്നമായ രണ്ടില നൽകുന്നത് എതിർത്തതോടെയാണു ജോസ് വിഭാഗം പ്രവർത്തകർ ജോസഫിനെതിരെ തിരിഞ്ഞത്. “ഇലയ്ക്കും മുള്ളിനും കേടില്ലാത്ത വിധം സ്ഥാനാർഥി നിർണയം പൂർത്തിയാക്കാൻ കേരള കോണ്‍ഗ്രസിനും യുഡിഎഫിനും ക ഴിഞ്ഞു. അണപ്പല്ലുകൊണ്ടിറുമ്മുകയും മുൻപല്ലുകൊണ്ടു ചിരിക്കുകയും ചെയ്യുന്നവരുടെ സമവായ സ്ഥാനാർഥിക്കു യാതൊരു പ്രസക്തിയുമില്ല. എന്നിട്ടും ചില നേതാക്കൾ അപസ്വരം കേൾപ്പിക്കുവാൻ മടിക്കുന്നില്ല. ശകുനം മുടക്കാൻ നോക്കുകുത്തിയെപ്പോലെ വഴിവിലങ്ങി നിന്നു വിഡ്ഢിയാവാനാണവരുടെ നിയോഗം. അവർക്കു സ്ഥാനാർഥി ജോസ് ടോം നല്കിയ മറുപടി കുറിക്കു കൊള്ളുന്നതാണ്’- ഇങ്ങനെ നീളുന്നു പ്രതിഛായയിലെ പ്രതിഷേധ സ്വരങ്ങൾ. സ്ഥാനാര്‍ഥി നിര്‍ണയം ജോസ് കെ. മാണിയുടെ ജനപ്രീതി ഉയര്‍ത്തിയെന്നും ലേഖനം അവകാശപ്പെട്ടിരുന്നു.