ഐഎഎസ് ഉദ്യോഗസ്ഥന് ശ്രീറാം വെങ്കിട്ടരാമന് സഞ്ചരിച്ച കാറിടിച്ച് മരിച്ച മാധ്യമപ്രവര്ത്തകന് കെ എം ബഷീറിന്റെ മരണം സംബന്ധിച്ച വിവാദങ്ങള്‍ കെട്ടടങ്ങുന്നില്ല. ബഷീറിന്റെ ഫോണ്‍ പൊലീസ് ഇതുവരെ കണ്ടെത്താത്തതിലാണ് ഇപ്പോള്‍ ദുരൂഹതയേറിയിരിക്കുന്നത്.
അപകടശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞ് ബഷീറിന്റെ ഫോണിലേയ്ക്ക് വിളിച്ചു നോക്കിയപ്പോള്‍ മറുതലയ്ക്കല്‍ പുരുഷശബ്ദമായിരുന്നുവെന്ന് ബഷീര്‍ ജോലി ചെയ്തിരുന്ന സിറാജ് പത്രത്തിലെ ജീവനക്കാര്‍ പറയുന്നു.
ബഷീറിന്റെ മൊബൈൽ കിട്ടാത്തത് ദുരൂഹം
