പാക്കിസ്ഥാനിൽ ക്രൈസ്തവ വിശ്വാസികളായ യുവതികൾ അനുഭവിക്കുന്ന ദുരിതങ്ങൾക്കെതിരെ ശക്തമായി സ്വരമുയര്‍ത്തി കത്തോലിക്ക സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡ്. രാജ്യത്തു ഓരോ വർഷവും ആയിരക്കണക്കിന് യുവതികളെയാണ് തട്ടിക്കൊണ്ടുപോയി മതപരിവർത്തനത്തിന് വിധേയരാക്കുന്നതെന്ന് തബസം യൂസഫ് എന്ന കത്തോലിക്കാ അഭിഭാഷകൻ പറഞ്ഞു.പാശ്ചാത്യ രാജ്യങ്ങളും, അന്താരാഷ്ട്ര മാധ്യമങ്ങളും ശ്രമിച്ചാൽ പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കാമെന്ന് യൂസഫ് പറഞ്ഞു. പാക്കിസ്ഥാനിൽ പെൺകുട്ടികളുടെ വിവാഹ പ്രായം പതിനാറാണ്. ഇത് പതിനെട്ടിലേക്ക് ഉയർത്താൻ എയിഡ് ടു ദി ചർച്ച് ഇൻ നീഡ് ആവശ്യപ്പെടുന്നുണ്ട്. തട്ടിക്കൊണ്ട് പോകലിനെതിരെയും നിർബന്ധിത മതപരിവർത്തനത്തിനെതിരെയും ന്യൂനപക്ഷങ്ങൾക്ക് നിയമ പരിരക്ഷ വേണമെന്നും സംഘടന ആവശ്യപ്പെടുന്നു. നാളെയാണ് രാജ്യത്തു ദേശീയ ന്യൂനപക്ഷ ദിനമായി ആചരിക്കുന്നത്.