കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും കൈകോര്‍ക്കുന്നു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്ബ് സംസ്ഥാനത്ത് ശക്തമായ സൗഹൃദം സ്ഥാപിക്കാനാണ് ഇരു പാര്‍ട്ടികളുടെയും നേതാക്കളുടെ ശ്രമമെന്നാണ് റിപ്പോര്‍ട്ട്. 2021 ലാണ് പശ്ചിമ ബംഗാളില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പ്.സംസ്ഥാനത്ത് തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും നടത്തുന്ന അക്രമ രാഷ്ട്രീയത്തിനെതിരെമതേതര ചേരിയുടെ ബദല്‍ രാഷ്ട്രീയമുയര്‍ത്താനാണ് ശ്രമിക്കുമെന്ന് ഇരു പാര്‍ട്ടികളുടേയും നേതാക്കള്‍ പറഞ്ഞു.