തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസുമായി ബന്ധപ്പെട്ട് ഒളിവിൽ കഴിയുന്ന പ്രതികളെ ഉടൻ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കി. പ്രതികളുടെ വീടുകളിലും ബന്ധു വീടുകളിലും തെരച്ചിൽ നടത്തുകയാണെന്നും എന്നാൽ പ്രതികൾ ഒളിവിലാണെന്നും പോലീസ് പറഞ്ഞു.

10 പ്രതികളെയാണ് ഇനി പിടികൂടാനുള്ളത്. പ്രതികളുടെ ഫോട്ടോ ഉൾപ്പെടുത്തി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി. കന്‍റോണ്‍മെന്‍റ് പോലീസാണ് യൂണിവേഴ്സിറ്റി കോളജിലെ വധശ്രമക്കേസ് അന്വേഷിക്കുന്നത്.