കാഠ്മണ്ഡു: നേപ്പാളിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരണം 88 ആയി. 31 പേരെ കാണാതായതായി നേപ്പാൾ ആഭ്യന്തരമന്ത്രാലയം അറിയിച്ചു. മഴയെത്തുടർന്നു വിവിധയിടങ്ങളിൽ കുടുങ്ങിക്കിടന്ന 3,366 പേരെ നേപ്പാൾ പോലീസ് രക്ഷപ്പെടുത്തി.
മഴയുടെ ശക്തികുറഞ്ഞെങ്കിലും രാജ്യത്തിന്റെ മധ്യകിഴക്കൻ മേഖലകളിലെ 25 ജില്ലകളിലെ താമസക്കാർ വെള്ളപ്പൊക്കത്തിൽനിന്ന് മോചിതരായിട്ടില്ല. ഇവിടെ 16,520 വീടുകളിൽ വെള്ളം കയറി. പ്രളയത്തെത്തുടർന്നു പകർച്ചവ്യാധി പടർന്നുപിടിക്കുന്നതു നിയന്ത്രിക്കുന്നതിനു നേപ്പാൾ അന്താരാഷ്ട്ര സഹായം തേടിയിട്ടുണ്ട്.