ചൈനയിലെ കമ്മ്യൂണിസ്റ്റ് ഗവൺമെന്റ ക്രിസ്ത്യാനികൾക്ക് എതിരെ ശക്തമായ മതപീഡനം നിരന്തരം നടത്തുന്നു. ഗവൺമെൻറിൽ രജിസ്റ്റർ ചെയ്യാത്തതും, ചെയ്തതുമായ ക്രൈസ്തവ ദേവാലയങ്ങളിലെ നൂറോളം കുരിശുകളാണ് ഭരണകൂടം ഇപ്പോൾ മാറ്റിയിരിക്കുന്നത്. ഡാൻ എൻ പ്രസ്ബിറ്റേറിയൻ ദേവാലയമാണ് കുരിശ് നീക്കം ചെയ്ത ദേവാലയങ്ങളിലൊന്ന്. ‘കൂട്ടായ കുറ്റകൃത്യങ്ങളും സാമൂഹിക തിന്മകളും അവസാനിപ്പിക്കുക’ എന്ന പേരിൽ ഈ ദേവാലയവും, മറ്റുപല ദേവാലയങ്ങളും ഭരണകൂടം അടച്ചു പൂട്ടിയതായി അവിടെ നിന്നുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ചൈനയ്ക്ക് രഹസ്യ തടങ്കൽ പാളയങ്ങളിൽ വരെയുണ്ടെന്ന് റിപ്പോർട്ടുകൾ ഉണ്ട്.അവിടെ തടവുപുള്ളികളെ ചൈനീസ് പ്രസിഡന്റിനെ ആരാധിക്കാൻ നിർബന്ധിക്കുന്നുവെന്നു പറയപ്പെടുന്നു.