കടപ്പാട് : ജൈമോൻ
തൃപ്പൂണിത്തുറ: പി.ഒ.സി ബൈബിളിന്റെ അതേ പേജ് ക്രമീകരണത്തോടെ ഒരു പേജില്‍ വരുന്ന അത്രയും വാക്യങ്ങള്‍ അച്ചടി തോറ്റു പോകുന്ന വിധം തയാറാക്കിയ എഴുതി തയാറാക്കിയ വചനഗ്രന്ഥം ജനശ്രദ്ധ നേടുന്നു.
അതും ഒരു വീട്ടമ്മയാണ് ഇത് എഴുതിയതാണെന്നറിയുമ്പോള്‍ കാണുന്നവരെല്ലാം അത്ഭുതപ്പെടുന്നു.
തൃപ്പൂണിത്തുറ ഞാളിയത്ത് സിജി സാബു എന്ന വീട്ടമ്മയാണ് ഇതിന് ചുക്കാന്‍ പിടിച്ചത്.
”2015 ജനുവരി ഒന്നിന് സൗദിയില്‍വച്ചാണ് സിജി എഴുതിത്തുടങ്ങുന്നത്.
2018 ഒക്‌ടോബര്‍ 31-ന് മാതാവിന്റെ ജപമാലമാസം നാട്ടില്‍വച്ച് എഴുതിത്തീര്‍ത്തു.
പഴയനിയമം 975 പേജും പുതിയ നിയമം 299 പേജുമാണ് പി.ഒ.സി സമ്പൂര്‍ണ ബൈബിള്‍.
അതുതന്നെ ഞാനും എഴുതിയിരിക്കുന്നു.
ഏകദേശം നാലുവര്‍ഷമെടുത്തു.
അധികസമയവും പ്രഭാതത്തിലാണ് എഴുതിയത്.
അതിനായി എ ഫോര്‍ സൈസ് പേപ്പറും ലെസിയുടെ പേനയും ഉപയോഗിച്ചു.
ശേഷം ഡോണ്‍ ബോസ്‌കോ പ്രസിലെ ബ്ര. ഷാജി ആന്റ് ടീം ബൈബിള്‍ ബൈന്‍ഡ് ചെയ്തു തന്നു.
തൃപ്പൂണിത്തുറ സെന്റ് മേരീസ് ഫൊറോന ചര്‍ച്ചിലെ വികാരി ഫാ. ജേക്കബ് പുതുശേരി ബൈബിള്‍ വെഞ്ചരിച്ചു.
നേരത്തെ തൃപ്പൂണിത്തുറ ദൈവാലയവികാരിയായിരുന്ന ഫാ. ആന്റോ ചെറുപള്ളിയുടെ നല്ല വാക്കുകളും ഏറെ സന്തോഷമായി.”
സിജി തുടര്‍ന്നു.
ചെറുപ്പംമുതലേ തൃപ്പൂണിത്തുറ ദൈവാലയം, മുതല്‍ എന്റെ മാതാപിതാക്കളായ രാജാവര്‍ഗീസ്, മേരി, അമ്മാമ്മ, സഹോദരങ്ങള്‍, വൈദികര്‍, സിസ്റ്റേഴ്‌സ്, പിന്നെ ഭര്‍ത്താവ് സാബു മാത്യു, മക്കളായ ക്രിസ്റ്റോ സാബു, ബെന്‍ലിയോ സാബു (സൗദി), ദൈവമൊരുക്കിയ പ്രാര്‍ത്ഥനാകൂട്ടായ്മ, അവിടുത്തെ സഹോരങ്ങള്‍, കുഞ്ഞുങ്ങള്‍, കൂട്ടായ്മയുടെ ഇടവക വികാരി ഫാ. മാര്‍ട്ടിന്‍ ഇവരുടെയെല്ലാം സഹായം പ്രചോദനമായിരുന്നു.
ഈ സമ്പൂര്‍ണ ബൈബിള്‍ എഴുതിത്തീരുംമുമ്പ് ഞങ്ങള്‍ക്ക് അസാധ്യമായ കാര്യമായിരുന്ന സ്വന്തമായി ഒരു ഭവനം ദൈവം ഒരുക്കിത്തന്നു. ഈ ഭവനത്തില്‍വച്ച് ഈ ബൈബിള്‍ എഴുതിത്തീര്‍ക്കുവാന്‍ ദൈവം അനുവദിച്ചത്.
ഏറെ തടസങ്ങള്‍ ഉണ്ടായിരുന്നു ബൈബിള്‍ എഴുതുമ്പോള്‍.
എന്നാല്‍ അതിലുപരിയായി വളരെയേറെ അനുഗ്രഹങ്ങളും.
പ്രഭാതത്തില്‍ രണ്ടര മണിക്ക് എണീറ്റ് എഴുതിത്തുടങ്ങും.
രണ്ടര മണിക്ക് ആ സമയത്ത് ശാലോം ടി.വിയില്‍ ജപമാലയുണ്ട്.
ഞാനും അതില്‍ പങ്കുകൊള്ളും.
ശാലോം ടി.വിയിലും ഗുഡ്‌നെസ് ടി.വിയിലും ആ സമയം മുതല്‍ ജപമാല, കരുണയുടെ പ്രാര്‍ത്ഥന, കുര്‍ബാന, 7.30-ന് നൊവേന ഒക്കെ കൂടും. വചനം കേട്ടുകൊണ്ടിരിക്കും.
ഉറക്കം വരാതിരിക്കാന്‍ എനിക്ക് ഇതൊക്കെ സഹായകരമായിരുന്നു.
അന്ന് സൗദിയിലേക്ക് മതപരമായോ പ്രാര്‍ത്ഥനാപരമായോ ഒന്നും കൊണ്ടുപോകുവാന്‍ പാടില്ലായിരുന്നു.
അന്ന് ഞാന്‍ വിചാരിച്ചിരുന്നു എന്റെ ബൈബിള്‍, കൊന്ത, പുസ്തകങ്ങള്‍ ഒക്കെ എങ്ങനെ കൊണ്ടുപോകുമെന്ന്.
എഴുതിക്കൊണ്ടുപോയാലോ എന്നൊക്കെ.
” ഇത്രയേറെ അനുഗ്രഹിച്ച ദൈവത്തിന്, എന്റെ ഈശോയ്ക്ക് ആയിരമായിരം നന്ദിയും സ്തുതിയും കൃതജ്ഞതയും.
എന്റെ അമ്മയുടെ മധ്യസ്ഥതയും യൗസേപ്പിതാവിന്റെയും വിശുദ്ധന്മാരുടെയും മാലാഖമാരുടെയും മധ്യസ്ഥതയും ഞാന്‍ മുറുകെ പിടിച്ചു…” ബൈബിള്‍ നെറ്റിയോട് ചേര്‍ത്ത് പിടിച്ച് സിജി പറയുന്നു.