മുൻ മന്ത്രി കെ.എം.മാണി നടപ്പാക്കിയ കാരുണ്യ പദ്ധതി സംസ്ഥാന സര്‍ക്കാര്‍ നിര്‍ത്തലാക്കി. ഇതോടെ വൃക്ക മാറ്റിവച്ച അനേകം  രോഗികള്‍ മരുന്നു വാങ്ങാന്‍ പോലും വകയില്ലാതെ നട്ടം തിരിയുന്നു.. ഇതിലെ സഹായം പ്രതീക്ഷിച്ച് അന്‍പത്തിയാറര കോടി രൂപയുടെ അപേക്ഷകള്‍ വിവിധ ലോട്ടറി ഓഫീസുകളിലും മെഡിക്കല്‍ കോളജ് ആശുപത്രികളിലും കെട്ടിക്കിടക്കുകയാണ്. വൃക്ക മാറ്റി വച്ച രോഗികള്‍ക്ക് ഏതെങ്കിലും രീതിയിൽ സര്‍ക്കാര്‍ ധനസഹായം നല്‍കുകയോ സര്‍ക്കാര്‍ ആശുപത്രികള്‍ വഴി ആവശ്യമുളള മരുന്നുകള്‍ സൗജന്യ നിരക്കില്‍ വിതരണം ചെയ്യുകയോ ചെയ്യണം എന്ന ആവശ്യം ശക്തമാകുന്നു.