ന്യൂഡൽഹി: ഇന്ധന വില വർധനവിനു നിർദേശവുമായി കേന്ദ്ര സർക്കാർ. പെട്രോളിനും ഡീസലിനും ഒരു രൂപ അധിക സെസ് ഈടാക്കുന്നതോടെയാണു വില വർധിക്കുക. റോഡ് സെസും അധിക സെസുമാണ് വർധിപ്പിക്കുന്നത്.
സ്വർണത്തിന്റെ ഇറക്കുമതി തീരുവയും വർധിപ്പിച്ചു. സ്വർണത്തിനും രത്നത്തിനും കസ്റ്റംസ് തീരുവ പത്തിൽനിന്ന് 12.5 ശതമാനമായാണ് പരിഷ്കരിക്കുന്നത്. ഇതോടെ സ്വർണത്തിനും രത്നത്തിനും വില കൂടും.
ഉയർന്ന വരുമാനത്തിനും നികുതി കൂടും. രണ്ടു കോടി മുതൽ അഞ്ചു കോടി വരെ വരുമാനക്കാർക്കു മൂന്നു ശതമാനം സർച്ചാർജ്. അഞ്ചു കോടിക്കു മുകളിൽ ഏഴു ശതമാനം വർധന.
ബാങ്ക് അക്കൗണ്ടിൽനിന്ന് ഒരു വർഷം ഒരു കോടി രൂപയിലധികം പണമായി പിൻവലിച്ചാൽ രണ്ട് ശതമാനം ടിഡിഎസ് ഈടാക്കും. റിട്ടേണ്‍ ഫയൽ ചെയ്യുന്നതിന് പാൻ കാർഡ് ഇല്ലാത്തവർക്ക് ആധാർ കാർഡ് അനുവദിക്കുന്നതിനും നിർദേശം.