തിരുവനന്തപുരം: പാലാരിവട്ടം പാലത്തിൽ ഗുരുതര ക്രമക്കേട് കണ്ടെത്തിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാലത്തിന്‍റെ നിർമാണത്തിന് ആവശ്യത്തിന് സിമന്‍റും കന്പനിയും ഉപയോഗിച്ചിരുന്നില്ല. പാലം 20 വർഷത്തിനകം ഇല്ലാതാകാൻ സാധ്യതയെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

പാലത്തിന്‍റെ പല ഭാഗത്തും വിള്ളലുകളുണ്ട്. പാലത്തിന് 107 ഗർഡറുകളാണ് ഉള്ളത്. ഇതിൽ 97ലും വിള്ളൽ കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഇതിൽ പ്രത്യേക തരം പെയിന്‍റിംഗ് നടത്തിയിരിക്കുന്നതിനാൽ വിള്ളൽ എത്രമാത്രം ഉണ്ടെന്ന് മനസിലാക്കാൻ സാധിക്കുന്നില്ല. നിലവാരമില്ലാത്ത കോണ്‍ക്രീറ്റാണ് നിർമാണത്തിനായി ഉപയോഗിച്ചിരിക്കുന്നതെന്നും ഇ. ശ്രീധരന്‍റെ അന്വേഷണത്തിലാണ് ക്രമക്കേട് കണ്ടെത്തിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബീമുകൾ ഉറപ്പിച്ചിരിക്കുന്ന മുഴുവൻ ലോഹ വയറിംഗുകളും കേടായി. പാലത്തിന്‍റെ അടിത്തറയ്ക്കു മാത്രം കുഴപ്പമില്ല. എന്നാൽ 17 കോണ്‍ക്രീറ്റ് സ്പാനുകൾ മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

100 വർഷം ആയുസ് കണക്കാക്കിയ പാലം 20 വർഷത്തിനകം ഇല്ലാതാകാനാണ് സാധ്യത. 42 കോടി രൂപ ചെലവിട്ട് നിർമിച്ച പാലം അറ്റക്കുറ്റപ്പണി ചെയ്യുന്നതിനായി 18 കോടി രൂപയാണ് കണക്കാക്കുന്നത്. പാലം പൂർവ സ്ഥിതിയിലാക്കാൻ പത്ത് മാസം വേണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.