അമേരിക്കൻ പ്രസിഡന്റ് എന്ന നിലയിൽ ഉത്തര കൊറിയയിൽ സന്ദർശനം നടത്തുന്ന ആദ്യത്തെ വ്യക്തിയായ ഡൊണാൾഡ് ട്രംപ്ന് ഫ്രാൻസിസ് മാർപാപ്പആശംസകളർപ്പിച്ചു.
ഡൊണാൾഡ് ട്രംപിന്റെ ട്വിറ്റർ ക്ഷണം സ്വീകരിച്ചാണ് ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ്ങ് ഉൻ അദ്ദേഹവുമായുള്ള കൂടിക്കാഴ്ചക്കായി രണ്ട് കൊറിയകളുടെയും അതിർത്തിയിൽ എത്തിയതെന്ന് കരുതുന്നു.. കൂടിക്കാഴ്ച ഒരു മണിക്കൂറോളം നീണ്ടു നിന്നു. ആണവ ചർച്ചകൾ പുനരാരംഭിക്കാനും ഇരു രാജ്യങ്ങളും തീരുമാനമെടുത്തു.
പരസ്പരമുള്ള കൂടിക്കാഴ്ചകളിൽ നിന്നും രൂപംകൊണ്ട സാമൂഹിക ഘടനയുടെ ഒരു നല്ല ഉദാഹരണമാണ് കൊറിയയിലേതെന്ന് ജൂൺ 30 ന് ത്രികാല പ്രാർത്ഥനയ്ക്ക് ശേഷം ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു. ചർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ചവരെ താൻ പ്രാർത്ഥനകളോടെ അഭിവാദനം ചെയ്യുന്നുവെന്നും, ഈ ബഹുമാന പ്രകടനങ്ങൾ ലോകസമാധാനത്തിലേയ്ക്കുളള ഒരു മുന്നേറ്റം ആകട്ടെയെന്നും പാപ്പ ആശംസകളർപ്പിച്ചു