തൃശൂർ: പോലീസ് സേനയിൽ സാരമായ മാറ്റം വരുത്തേണ്ട സമയമാണിതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഭവിക്കാൻ പാടില്ലാത്ത കാര്യങ്ങൾ സേനയിൽ സംഭവിച്ചെന്നുവരാം. തെറ്റ് ചെയ്താൽ കർശന നടപടിയെടുക്കുക എന്നതാണ് സർക്കാർ നയമെന്നും തൃശൂരിൽ കോസ്റ്റൽ പോലീസ് കേഡറ്റുകളുടെ പാസിംഗ് ഒൗട്ട് പരേഡിൽ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.

പഴയ പോലീസിന്‍റെ മുഖം സർക്കാർ മാറ്റിയെടുക്കുമെന്നും പോലീസിന് മാനുഷിക മുഖം നൽകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. സാങ്കേതിക വിദ്യയിലൂന്നിയുള്ള പരിശീലനമായിരിക്കും പോലീസ് സേനയ്ക്ക് ഇനി നൽകുക. ഉദ്യോഗസ്ഥരുടെ മാനസീകാവസ്ഥ ജോലിയിൽ പ്രകടിപ്പിക്കരുത്. ആത്മാർഥമായി ജോലി ചെയ്യുന്നവരെ സംരക്ഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.