സിനിമ തിയേറ്ററില്‍ നടന്ന തര്‍ക്കത്തില്‍ പരാതിക്കാരെ സ്റ്റേഷനില്‍ കാണാന്‍ ചെന്ന സുഹൃത്തിനെ ലോക്കപ്പ് മര്‍ദ്ദനത്തിനിരയാക്കിയ കേസില്‍ പ്രതികളായ ഉദ്യോഗസ്ഥരില്‍ നിന്ന് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം ഈടാക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ ജസ്റ്റീസ് ആന്റണി ഡൊമിനിക്ക്. എറണീകുളം സ്വദേശി ജയരാജ് ജോസഫിനാണ് കളമശേരി പോലീസ് സ്‌റ്റേഷനില്‍ നിന്ന് മര്‍ദ്ദനമേറ്റത്.

ജയാരാജിനെ പരിശോദിച്ചിട്ടും വുണ്ട് സര്‍ട്ടിഫിക്കറ്റില്‍ പരിക്ക് രേഖപ്പെടുത്താതിരുന്ന ആലുവാ താലുക്ക് ആശുപത്രിയിലെ അസിസ്റ്റന്റ് സര്‍ജന്‍ ഡോ. മനോജ് അഗസ്ത്യന്റെ പേരില്‍ വകുപ്പു തല നടപടി സ്വീകരിക്കണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.

2017 ജൂലൈ 16ന് അർദ്ധ രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം. ജയരാജിന്‍റെ സുഹൃത്തുക്കളും മറ്റു ചിലരുമായി തിയറ്ററില്‍ തര്‍ക്കമുണ്ടാകുകയായിരുന്നു. സുഹൃത്തുക്കളുടെ പേരില്‍ പെറ്റിക്കേസ് ചാര്‍ജ് ചെയ്യാന്‍ എസ്‌ഐ നിര്‍ദേശിച്ചപ്പോൾ ജയരാജ് ചോദ്യം ചെയ്തു. ഇതേത്തുടർന്നു കളമശേരി സ്റ്റേഷന്‍ ഹൗസ് ഓഫീസറായ ഇ.വി. ഷിബുവിന്‍റെ നേതൃത്വത്തിൽ മർദിച്ചെന്നാണ് പരാതി.