ഭോപ്പാല്‍ അതിരൂപതയിലെ വൈദീകു നേരെ മധ്യവയസ്‌ക ആരോപിച്ച പരാതി വ്യജം എന്നു തെളിഞ്ഞതിനെ തുടര്‍ന്ന് വൈദീകനെ വിചാരണ കോടതി വെറുതെ വിട്ടു. വ്യാജ റിപ്പോര്‍ട്ടുകളും, സാക്ഷിമൊഴികളും മറ്റ് ശാസ്ത്രീയ തെളിവുകളും പരിശോദിച്ച ശേഷം പരാതി വ്യാജമെന്നു തെളിഞ്ഞതിനേതുടര്‍ന്നാണ് 52 വയസുള്ള വൈദീകനെ കോടതി വെറുതെ വിട്ടത്. കഴിഞ്ഞ വര്‍ഷം ഓഗസ്ത് 11 നായിരുന്നു കേസിനാസപതമായ സംഭവം നടന്നത്. സംഭവം നടന്ന സമയത്തെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ നല്‍കുവാന്‍ പരാതിക്കാരിക്ക് കഴിയാതിരുന്നതും ശാസ്ത്രീയ പരിശോധനയെയും തുടര്‍ന്നു സംഭവം കെട്ടിച്ചമച്ചതാണെന്ന്‍ കോടതിക്ക് ബോധ്യപ്പെടുകയായിരിന്നു.

വൈദികനെ കുറ്റവിമുക്തനാക്കിയ കോടതി വിധിയെ ഭോപ്പാല്‍ അതിരൂപത സ്വാഗതം ചെയ്തു. ഫാ. ജേക്കബ് ജോര്‍ജ്ജിന്റെ നിരപരാധിത്വം ഒരിക്കല്‍ പുറത്തുവരുമെന്ന് തങ്ങള്‍ക്കറിയാമായിരുന്നുവെന്ന് അതിരൂപതയുടെ ഔദ്യോഗിക വക്താവായ ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു. ഒരു സ്കൂളിലും പ്രിന്‍സിപ്പാള്‍ അല്ലാതിരുന്ന ഫാ. ജേക്കബ് താന്‍ പ്രിന്‍സിപ്പാളായിരിക്കുന്ന സ്കൂളില്‍ ജോലി വാഗ്ദാനം ചെയ്ത് തന്നെ പീഡിപ്പിച്ചു എന്ന സ്ത്രീയുടെ പരാതി വ്യാജമാണെന്ന സംശയം തുടക്കത്തിലേ ഉണ്ടായിരുന്നുവെന്നും ഫാ. മരിയ സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു. അവിവാഹിതയായ ഹിന്ദു സ്ത്രീ എന്ന പേരില്‍ പരാതിക്കാരി ആള്‍മാറാട്ടം നടത്തിയതായും സഭാ നേതൃത്വം ആരോപിക്കുന്നു.

ഇതിനെ സാധൂകരിക്കുന്ന തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. രേഖകള്‍ പരിശോധിച്ചപ്പോള്‍ ഇവര്‍ വിവാഹിതയായ മുസ്ലീം യുവതിയാണെന്ന് വ്യക്തമായിരുന്നു. പണം തട്ടിയെടുക്കുക എന്ന ദുരുദ്ദേശമാണ് ഈ വ്യാജപരാതിയുടെ പിന്നിലെന്നും ഫാ. മരിയ സ്റ്റീഫന്‍ പറഞ്ഞു. കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടുകൊണ്ടാണ് ഈ സ്ത്രീ തന്റെ മുറിയിലേയ്ക്ക് വന്നതെന്ന് ഫാ. ജേക്കബ് പറയുന്നു. മുറിയില്‍ കയറിയ ഇവര്‍ പണം ആവശ്യപ്പെട്ടതിനെ തുടര്‍ന്ന്‍ ഫാ. ജേക്കബ് പുറത്താക്കുകയായിരിന്നു. എന്നാല്‍ വ്യാജ ആരോപണങ്ങള്‍ നിരത്തി ഇവര്‍ കേസ് ഫയല്‍ ചെയ്തെങ്കിലും ശാസ്ത്രീയ പരിശോധനകളും മെഡിക്കല്‍ ഫലങ്ങളും തെളിവുകളും പ്രതികൂലമായപ്പോള്‍ സത്യം നീതിപീഠത്തിന് ബോധ്യപ്പെടുകയായിരിന്നു.