കോട്ടയം: കേരള കോൺഗ്രസ് എം പാർലമെന്ററി നേതാവായി പി.ജെ ജോസഫ് തന്നെ തുടരുമെന്ന് വ്യക്തമാക്കി ജോസ് കെ മാണി. പാർട്ടി പിളർന്നെങ്കിലും ജോസഫിനെ പാർലമെന്ററി നേതാവ് സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ജോസ് കെ മാണി ആവശ്യപ്പെട്ടിട്ടില്ല. തങ്ങൾക്ക് ചെയർമാൻ സ്ഥാനത്തെ ചൊല്ലി മാത്രമായിരുന്നു തർക്കമെന്നും പാർലമെന്ററി നേതാവിനെ ചൊല്ലി തർക്കമുണ്ടായിരുന്നില്ലെന്നും ജോസ് കെ മാണി വ്യക്തമാക്കി. ഇന്നലെ ചേർന്ന ബദൽ സംസ്ഥാന കമ്മിറ്റി ജോസ് കെ മാണിയെ ചെയർമാനായി തെരഞ്ഞെടുത്തെങ്കിലും പി.ജെ ജോസഫ് തുടരും. പാർട്ടിയുടെ ഭരണഘടന കൃത്യമായി നിയമവിദഗ്‌ധരുമായി ചർച്ച ചെയ്താണ് ജോസ് കെ മാണി യോഗം വിളിച്ചു ചേർത്തത്. പി ജെ ജോസഫിന് വലിയ ജോസ് കെ മാണിയുടെ നീക്കം വലിയ തിരിച്ചടിയാകുമെന്നാണ് മുന്നറിയിപ്പ്. ഇന്നലെ കോട്ടയത്ത് നടന്ന യോഗം അനധികൃതമാണെന്നും ഭരണഘടനാ വിരുദ്ധമാണെന്നും പി.ജെ ജോസഫ് പ്രതികരിച്ചിരുന്നു. യോഗത്തിൽ പങ്കെടുത്തവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും ജോസഫ് വ്യക്തമാക്കിയിരുന്നു. അതെ സമയം, ജോസ് കെ മാണിയെ പിന്തുണച്ച് കൊണ്ട് റോഷി അഗസ്റ്റിൻ എംഎൽഎയും എൻ ജയരാജൻ എംഎൽഎയും രംഗത്തെത്തി.
എന്നാൽ, കേരള കോൺഗ്രസ് എമ്മിലെ മുതിർന്ന നേതാവ് സി എഫ് തോമസ് എന്ത് കൊണ്ടാണെന്ന് വ്യക്തമല്ലെന്നും റോഷി അഗസ്റ്റിൻ പ്രതികരിച്ചു. സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാത്തതിനാൽ സി എഫ് തോമസ് ഏത് വിഭാഗത്തിനൊപ്പമാണെന്ന് പറയാൻ സാധ്യമല്ലെന്നും റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു.