തിരുവനന്തപുരം: ശബരിമല വിഷയത്തിൽ പാർട്ടി കൈക്കൊണ്ട നിലപാട് ശരിയായിരുന്നെന്ന് സിപിഎം സംസ്ഥാന സമിതി. ശബരിമല നിലപാട് ശരിയായിരുന്നു. എന്നാൽ സുപ്രീം കോടതി വിധി നടപ്പാക്കുന്നതിൽ ജാഗ്രതക്കുറവുണ്ടായെന്നും സംസ്ഥാന സമിതി വിലയിരുത്തി. പാർട്ടിയുടെ ശബരിമല നിലപാട് മാറ്റേണ്ടതില്ല. പിന്നോട്ടുപോയാൽ സംഘടനാ തലത്തിൽ തിരിച്ചടി ഉണ്ടാകും. താഴെത്തട്ടിലെ പ്രചാരണത്തിലൂടെ പ്രതിസന്ധി മറികടക്കണമെന്നും സംസ്ഥാന സമിതി ചൂണ്ടിക്കാട്ടി.

പാർട്ടി വോട്ടുകൾ ബിജെപിയിലേക്കു പോയെന്നും സംസ്ഥാന സമിതി വിലയിരുത്തി. പാർട്ടി വോട്ടുകൾ ചോർന്നു. ഇതിലൊരു പങ്ക് ബിജെപിയിലേക്കുപോയി. ബിജെപി വളർച്ച ഗുരുതരമാണ്. സഖാക്കൾ ബിജെപിയോട് അടുക്കുന്നത് തടയാൻ പ്രായോഗിക സമീപനം വേണം. പാർട്ടി ശക്തികേന്ദ്രങ്ങളിലെ തോൽവിയിൽ അന്വേഷണം ഉണ്ടാവണം. നഷ്ടമായ വോട്ടുകൾ തിരിച്ചുപിടിക്കാൻ സജീവ ഇടപെടലുകൾ വേണമെന്നും സംസ്ഥാന സമിതി വിലയിരുത്തി.