ഭക്ഷണത്തിന്റെ ദുരുപയോഗം ശക്തമായി എതിർത്ത് പോപ്പ് ഫ്രാൻസിസ്. യൂറോപ്യൻ ഭക്ഷ്യ സംഘവുമായി ശനിയാഴ്ച നടന്ന കൂടിക്കാഴ്ച്ചയിലാണ് സഹജീവികളോട് പരിഗണന ഇല്ലാത്തവർ ഭക്ഷണം പാഴാക്കിക്കളയും എന്നു അദ്ദേഹം പറഞ്ഞത്.
വിശപ്പിനെതിരെയുള്ള പോരാട്ടം, ഭക്ഷണം പാഴാക്കുന്നതിനും എതിരെയുള്ള പോരാട്ടം ആകണം. ഉപേക്ഷയുടെ ഏറ്റവും ക്രൂരമായ മുഖമാണ് ഭക്ഷണം പാഴാക്കൽ എന്നും പിതാവ് ഓർമ്മിപ്പിച്ചു.
ഭക്ഷണം ദൂരെ എറിഞ്ഞു കളയുന്നത് മനുഷ്യനെ എറിഞ്ഞു കളയൽ തന്നെ ആണെന്നും അമൂല്യമായ ഭക്ഷണവസ്തുക്കൾ പാഴാകാതെ ശ്രദ്ധിക്കണപ്പെടണമെന്നും പരി. പാപ്പാ ബോധ്യപ്പെടുത്തി.
ഭക്ഷണം പാഴാക്കുന്നത് സഹജരോടുള്ള ആശങ്കയില്ലായ്മ: പോപ്പ് ഫ്രാൻസിസ്
