ഴിഞ്ഞ അധ്യായന വർഷത്തെ എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു. 98.11 ശതമാനം കുട്ടികൾ ഉപരി പഠനത്തിന് യോഗ്യത നേടി. കഴിഞ്ഞ തവണ 97.84 ശതമാനം കുട്ടികളാണ് വിജയം നേടിയിരുന്നത്.

ഈ വർഷം ആർക്കും മോഡറേഷൻ നൽകിയിട്ടില്ലെന്നും ആരുടെയും ഫലം തടഞ്ഞുവച്ചിട്ടില്ലെന്നും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. 14 ദിവസങ്ങൾ കൊണ്ടാണ് മൂല്യനിർണയം പൂർത്തിയാക്കിയത്. പെരുമാറ്റച്ചട്ടം നിലവിലുള്ളതിനാൽ വിദ്യാഭ്യാസ മന്ത്രിക്ക് പകരം പൊതു വിദ്യാഭ്യാസ ഡയറക്ടറാണ് ഫലപ്രഖ്യാപനം നടത്തിയത്.

4,34,729 വിദ്യാർഥികൾ പരീക്ഷ എഴുതിയതിൽ 4,26,513 കുട്ടികൾ ഉപരിപഠനത്തിന് യോഗ്യത നേടി. 37,334 വിദ്യാർഥികൾക്ക് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. ഇതിൽ 2,493 കുട്ടികളും മലപ്പുറം ജില്ലയിൽ നിന്നുള്ളവരാണ്. 599 സർക്കാർ സ്കൂളുകൾക്കും 713 എയ്ഡഡ് സ്കൂളുകൾക്കും 319 അണ്‍ എയ്ഡഡ് സ്കൂളുകൾക്കും നൂറു ശതമാനം വിജയം ലഭിച്ചു.

99.33 ശതമാനം വിജയം നേടിയ പത്തനംതിട്ടയാണ് ഏറ്റവും മികച്ച വിജയം നേടിയ ജില്ല. 93.22 ശതമാനം കുട്ടികൾ വിജയിച്ച വയനാട് ജില്ലയിലാണ് വിജയശതമാനം കുറവ്. വിദ്യാഭ്യാസ ജില്ലയിൽ ഏറ്റവും ഉയർന്ന വിജയ ശതമാനം നേടിയത് കുട്ടനാടാണ്.