എംഇഎസ് പ്രസിഡന്റ് പി.എ. ഫസൽ ഗഫൂറിന് വധഭീഷണി. എംഇഎസിലെ സർക്കുലർ പിൻവലിച്ചില്ലെങ്കിൽ വകവരുത്തും എന്നായിരുന്നു ഭീഷണി. ഫോണിലൂടെയായിരുന്നു ഭീഷണി. ഗൾഫിൽ നിന്നുമാണ് ഫോണ് സന്ദേശമെത്തിയത്. സംഭവത്തിൽ ഫസൽ ഗഫൂർ നടക്കാവ് പോലീസിനു പരാതി നൽകി.
തന്റെ പേരിൽ വ്യാജ പ്രൊഫൈൽ നിർമിച്ച് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നതിന് എതിരെയും ഫസൽ ഗഫൂർ പരാതി നൽകിയിട്ടുണ്ട്. അടുത്ത അധ്യയന വർഷം മുതൽ എംഇഎസ് കോളജുകളിൽ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ച് കൊണ്ട് സർക്കുലർ പുറത്തിറക്കിയത്. ഇതിന് പിന്നാലെ ഫസൽ ഗഫൂറിനെതിരെ വിമർശനങ്ങൾ ഉയർന്നിരുന്നു.