വിശ്വാസ വിഷയങ്ങളുമായി ബന്ധപ്പെട്ട് അഞ്ചു ക്രൈസ്തവരെ നേപ്പാളില്‍ അറസ്റ്റ് ചെയ്തതിനെതിരെ അന്താരാഷ്ട്രസമൂഹത്തില്‍ പ്രതിക്ഷേധങ്ങള്‍ ഉയരുന്നു. ഇവിടുത്തെ ശക്തമായ മതപരിവര്‍ത്തന നിയമങ്ങളില്‍ മാറ്റം വരുത്തണമെന്നാണ് ആവശ്യം ഉയരുന്നത്. നേപ്പാളിലെ ക്രൈസ്തവരുടെ ആവശ്യങ്ങള്‍ നോക്കികണ്ടു മനസിലാക്കുവാനായി എത്തിചേര്‍ന്ന അഞ്ചംഗ സംഘത്തെയാണ് മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ക്രൈസ്തവരെയും മറ്റ് ന്യൂനപക്ഷ വിഭാഗങ്ങളെയും ധാരാളമായി മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റ് ചെയ്തു വരികയാണ്. ഇത്തരം അറസ്റ്റുകള്‍ മൗലീക അവകാശങ്ങളുടെ നിഷേധമാണ്. അറസ്റ്റ് ചെയ്യപ്പെട്ടവരില്‍ ഗൗരവ് ശ്രീ വാസ്തവ എന്ന ഇന്ത്യക്കാരനുമുണ്ട്. മറ്റൊരാള്‍ അമേരിക്കന്‍ പൗരനാണ്. ഇവര്‍ക്കെതിരെ ക്രിമിനല്‍ വകുപ്പകളാണ് ചുമത്തിയിരിക്കുന്നത്. അഞ്ചുവര്‍ഷം വരെ തടവു ശിക്ഷക്ക് വിധിക്കപ്പെടാവുന്ന കുറ്റങ്ങളാണ് ഇവയൊക്കെ.