ശ്രീലങ്കയിൽ ഈസ്റ്റർ ദിനത്തിലുണ്ടായ ചാവേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം പുറത്തുവന്നതിലും കുറവാണെന്ന് ആരോഗ്യമന്ത്രാലയം. സ്ഫോടനങ്ങളിൽ 253 പേരാണ് മരിച്ചതെന്ന് സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചു. നേരത്തെ 353 പേർ മരിച്ചതായാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നത്.
മൃതദേഹങ്ങൾ പരിശോധിച്ചപ്പോഴുണ്ടായ പിഴവാണ് മരണ സംഖ്യ തെറ്റായി കണക്കാക്കാൻ ഇടയാക്കിയതെന്നും ലങ്കൻ അധികൃതർ അറിയിച്ചു. മൃതദേഹങ്ങൾ ചിതറിയ നിലയിലായിരുന്നതിനാൽ ഒരാളുടെ തന്നെ മൃതദേഹം പലതായി കണക്കാക്കി. വ്യാഴാഴ്ച രാത്രിയോടെയാണ് പോസ്റ്റ്മോർട്ടം നടപടികൾ അവസാനിച്ചത്. ഇതിനു ശേഷമാണ് കൃത്യമായ കണക്ക് ലഭിച്ചതെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു