കോവളം ചൊവ്വരയിലെ 151-ാം ബൂത്തിൽ വോട്ടിംഗ് യന്ത്രത്തിൽ പിഴവെന്ന വാർത്ത അടിസ്ഥാന രഹിതമെന്ന് ജില്ലാ കളക്ടർ കെ. വാസുകി. ഫേസ്ബുക്ക് പേജിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്.
ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണ്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും ബൂത്തിൽ നിലവിൽ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും കളക്ടർ വ്യക്തമാക്കി.
തെറ്റായ ആരോപണമാണ് ഉണ്ടായിരിക്കുന്നതെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും അറിയിച്ചു. നേരത്തേ, കൈപ്പത്തിക്ക് വോട്ട് ചെയ്യുന്പോൾ തെളിയുന്നത് താമരചിഹ്നത്തിലാണെന്ന പരാതിയാണ് ഉയർന്നിരുന്നത്. 76 പേർ വോട്ട് ചെയ്തതിനു ശേഷമാണ് പിഴവ് കണ്ടെത്തിയതെന്നായിരുന്നു പരാതി.