ദിലീപിനെതിരെ ഉടന്‍ കുറ്റപത്രം ചുമത്തില്ലെന്ന് ഹൈകോടി അറിയിച്ചു. നടിയെ ആക്രമിച്ച കേസില്‍ സുപ്രീംകോടതിയില്‍ തീരുമാനമാകുന്നതുവരെ കുറ്റം ചുമത്തില്ലെന്നാണ് അറിയിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളടങ്ങിയ ഹാര്‍ഡ് ഡിസ്‌കിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടാണ് ദിലീപ് സുപ്രീംകോടതിയെ സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച കേസിലെ വാദ കേള്‍ക്കുന്നത് മെയ് 1 ലേക്ക് മാറ്റിയ സാഹചര്യത്തിലാണ് ഈ തീരുമാനം. എന്നാല്‍ വിധി വരുന്നത് വരെ കുറ്റം ചുമത്തരുതെന്ന ദിലീപിന്റെ ആവശ്യം ഇത്തവണയും സുപ്രീംകോടതി പരിഗണിക്കാതെ മാറ്റി.

കേസിലെ എല്ലാ രേഖകളും തനിക്കു ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് കാണിച്ചാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചത്. കോടതിയില്‍ സമര്‍പ്പിച്ച ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്തതാണെന്നാണ് ദിലീപിന്റെ വാദം. ദിലീപിന് വേണ്ടി മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയുടെ ജൂനിയര്‍ രഞ്ജീത റോത്തഗി ആണ് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ദിലീപിന്റെ ആവശ്യം നേരത്തെ വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു. ഇരയുടെ സ്വകാര്യത ഹനിക്കുന്നതാണ് ദിലീപിന്റെ ആവശ്യമെന്ന് കാണിച്ചാണ് ഹര്‍ജി തള്ളിയത്.