പട്ടേൽ സംവരണ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ഹർദിക് പട്ടേലിന് വീണ്ടും തിരിച്ചടി. വിഷയത്തിലെ തന്റെ ഹർജിയിന്മേൽ അടിയന്തിരമായി വാദം കേൾക്കണമെന്നും ശിക്ഷ റദ്ദാക്കണമെന്നുമായിരുന്നു ഹർദികിന്റെ ആവശ്യം. ഈ ആവശ്യമാണ് കോടതി പാടെ തള്ളിയത്. ഇതോടെ ഹർദികിന് ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാകില്ലെന്ന് ഉറപ്പായി. പട്ടേൽ സമുദായത്തിന് സംവരണം ആവശ്യപ്പെട്ട് 2015ൽ സംഘടിപ്പിച്ച പ്രക്ഷോഭവുമായി ബന്ധപ്പെട്ടായിരുന്നു ഗുജറാത്തിലെ മെഹ്സാന കോടതി പട്ടേലിനെ രണ്ടു വർഷത്തെ തടവിനു ശിക്ഷിച്ചത്. പിന്നീട് ശിക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ഹർദിക് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ, ഹൈക്കോടതി ഈ ആവശ്യം തള്ളുകയായിരുന്നു. ഇതിന് പിന്നാലെയാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.
ഹർദിക് പട്ടേലിന് വീണ്ടും തിരിച്ചടി
