കേന്ദ്ര സര്‍ക്കാര്‍ കോണ്ടുവന്ന ജുവനൈല്‍ ജസ്റ്റീസ് ആക്ട്( ബാല നീതി നിയമം) നടപ്പാകുമ്പോള്‍ കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ നന്മയുടെ മുദ്ര പതിപ്പിച്ച ശിശു-ബാലസംരക്ഷണ മന്ദിരങ്ങള്‍ പിടിച്ചു നല്‍ക്കാന്‍ ശേഷിയില്ലാതെ അടച്ചു പൂട്ടുന്നു. അനാഥരായ നൂറുകണക്കിന് കുട്ടികളെ സനാഥരാക്കി പുതുജീവന്‍ നല്‍കിവരുന്ന സ്ഥാപനങ്ങള്‍ ആണ് അടച്ചു പൂട്ടുന്നത്.
സംസ്ഥാനത്ത് നിലവിലുള്ള 1195 ശിശു- ബാല സംരക്ഷണ മന്ദിരങ്ങളില്‍ 340 എണ്ണം അടച്ചു പൂട്ടി കഴിഞ്ഞു. നാളയോടെ ബാക്കിയുള്ളവയില്‍ ഭൂരിഭാഗവും അടച്ചു പൂട്ടും. ഒരു സേവനമെന്ന നിലയില്‍ കുട്ടികള്‍ക്കായി പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന ഈ സ്ഥാപനങ്ങള്‍ നിന്നു പോകുന്നത് കേരളത്തിലെ സാമൂഹിക ജീവിതത്തില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും.

കടപ്പാട്:ജോൺസൺ വേങ്ങത്തടം, ദീപിക